മുംബൈ: ഐ.പി.എല്ലിന്റെ ചരിത്രത്തിൽ ടീം ക്യാപ്റ്റനാകുന്ന ആദ്യ മലയാളി എന്ന നേട്ടവുമായി സഞ്ജു സാംസൺ ഇന്ന് ഇറങ്ങുന്നു. രാജസ്ഥാൻ റോയൽസിന്റെ നായകനെന്ന നിലയിലാണ് സഞ്ജു ഇന്ന് കളത്തിലിറങ്ങുന്നത്. കെ.എൽ.രാഹുലിന്റെ പഞ്ചാബ് കിംഗ്‌സിനെ തിരെയാണ് പതിനാലാം സീസണിലെ ആദ്യമത്സരത്തിന് സഞ്ജു ഇറങ്ങുന്നത്. ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ പുറത്താക്കിയതിനെതുടർന്നാണ് സഞ്ജുവിനെ പരിഗണിച്ചത്. ശ്രീലങ്കയുടെ കുമാർ സംഗക്കാരയെന്ന ലോകോത്തര വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്റെ പരിശീലന ത്തിന്റെ ആത്മവിശ്വാസത്തിലാണ് സഞ്ജു ടീമിനെ നയിക്കുന്നത്.
കഴിഞ്ഞ എട്ടുവർഷമായി ടീമിനൊപ്പമുള്ള സഞ്ജു ടീം മാനേജ്‌മെന്റിന് നന്ദി അറിയിച്ചു. താൻ 18-ാം വയസ്സിലാണ് ഐ.പി.എല്ലിന്റെ ഭാഗമായതെന്നും ഇന്ന് 26-ാം വയസ്സിൽ ടീം തന്നിലേൽപ്പി ച്ചിരിക്കുന്ന കടമ മികച്ച രീതിയിൽ നിർവ്വഹിക്കുമെന്നും സഞ്ജു ഉറപ്പുനൽകുന്നു. കഴിഞ്ഞ സീസണിൽ ദുബായിയിലും സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ലോകോത്തര ഓൾറൗണ്ടറായ ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്‌സും മികച്ച ബാറ്റ്‌സ്മാനായ ജോസ് ബട്‌ലർ എന്നിവരാണ് രാജസ്ഥാന്റെ കരുത്ത്. ശിവം ദുബെ, രാഹുൽ തെവാത്തിയ എന്നിവരും ടീമിന് കരുത്താണ്. യശ്വസി ജയയ്‌സ്വാളും ബട്‌ലറുമാണ് ഓപ്പണറായി ഇറങ്ങുക. ബൗളിം ഗിൽ ജോഫ്ര ആർച്ചറിന്റെ അഭാവത്തിൽ ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ബൗളിംഗിന് കരുത്താകും.
Comments