മാഡ്രിഡ്: സ്പാനിഷ് കിംഗ്‌സ് കപ്പ്-കോപ്പാ ഡെൽ റേ കിരീടം ബാഴ്‌സലോണ സ്വന്തമാക്കി. അത്‌ലറ്റിക് ക്ലബ്ബിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്താണ് ബാഴ്‌സ ഉജ്ജ്വല കിരീട നേട്ടം സ്വന്തമാക്കിയത്. സൂപ്പർതാരവും നായകനുമായ ലയണൽ മെസ്സി നേടിയ ഇരട്ട ഗോളുകളാണ് അത്‌ലറ്റികോയെ നിഷ്പ്രഭമാക്കിയത്. ഗോൾപോസ്റ്റിനകത്ത് നിന്നുള്ള ക്ലോസ് ഷോട്ടുകളിലൂടെയാണ് കൃത്യതയാർന്ന രണ്ടു ഷോട്ടുകളും മെസ്സി തൊടുത്തത്.
പ്രതിരോധം തീർത്താണ് ഇരു ടീമുകളും കളിച്ചത്. ഗോൾരഹിത ആദ്യപകുതിയിൽ മികച്ച നീക്കങ്ങൾ ഇരുടീമുകളും നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്നാൽ രണ്ടാം പകുതിയിൽ കളി ബാഴ്‌സയുടെ തന്ത്രങ്ങൾക്കനുസരിച്ചായി. 60-ാം മിനിറ്റിൽ അന്റോണിയോ ഗ്ലീസ്മാനാണ് ബാഴ്‌സയുടെ ആദ്യ ഗോൾ നേടിയത്. 63-ാം മിനിറ്റിൽ ഫ്രെങ്കി ഡീ ജോംഗ് രണ്ടാം ഗോളും നേടി. തുടർന്നാണ് നായകൻ സ്വയം കളം നിറഞ്ഞത്. 68, 72 മിനിറ്റുകളിൽ ഗോളുകൾ നേടിക്കൊണ്ട് മെസ്സി കിരീടം ആധികാരികമായിതന്നെ ഉറപ്പിച്ചു.
മുപ്പതിലേറെ ഗോളുകളുമായി മെസ്സി തുടർച്ചയായി തന്റെ 13-ാം സീസണിലൂടെ കുതിക്കു കയാണ്. പരിശീലകൻ റൊണാൾഡ് കോമാന്റെ കീഴിലെ ആദ്യ കിരീടം നേടിയ ആത്മ വിശ്വാസത്തിലാണ് ബാഴ്‌സലോണ.
Comments