ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള യോഗത്തിലെ സംഭാഷണവും ദൃശ്യങ്ങളും പരസ്യമാക്കിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ ക്ഷമിക്കണം. യോഗത്തിന്റെ ദൃശ്യങ്ങൾ നൽകരുതെന്ന് നിർദ്ദേശം ഇല്ലായിരുന്നുവെന്ന് കെജ്രിവാൾ അറിയിച്ചു. കൊറോണയുടെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത യോഗമാണ് ഡൽഹിയിൽ ടെലിവിഷനിലൂടെ പങ്കുവെച്ചത്.
പ്രധാനമന്ത്രിയുമായുള്ള സ്വകാര്യ സംഭാഷണങ്ങൾ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. പിന്നാലെയാണ് ഖേദപ്രകടനവുമായി അരവിന്ദ് കെജ്രിവാൾ എത്തിയത്.
യോഗത്തിലെ ദൃശ്യങ്ങളും സംഭാഷണവും ടെലിവിഷനിലൂടെ പങ്കുവെച്ചത് തെറ്റാണെന്ന് പ്രധാനമന്ത്രിയും ചൂണ്ടിക്കാട്ടി വിമർശിച്ചിരുന്നു. യോഗത്തിലെ മര്യാദകൾ പാലിക്കണം. ഡൽഹി കൃത്യമായ സമയത്ത് കൊറോണ പ്രോട്ടോക്കോൾ പാലിക്കണമെന്നും പ്രധാനമന്ത്രി കെജ്രിവാളിനോട് നിർദ്ദേശിച്ചിരുന്നു.
Comments