ചെന്നൈ: ഇന്നലെ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ രണ്ടു റൺസിനായുള്ള ഓട്ടം പൂർത്തി യാക്കിയിട്ടും ഹൈദരാബാദിന് ഒരു റൺസ് നഷ്ടമായി. ഹൈദരാബാദ് നായകൻ ഡേവിഡ് വാർണറുടെ അശ്രദ്ധ ഏത് കളിക്കാരനും ഒരു പാഠമാണെന്ന് ക്രിക്കറ്റ് ലോകം. സൂപ്പർ ഓവറിലേക്ക് നീങ്ങിയ മത്സരത്തിൽ ജയിക്കാൻ ഡൽഹിക്ക് മുമ്പിൽ 9 റൺസായിരുന്നു വെച്ചതെന്ന് വാർണർ കരുതി. ആദ്യം ബാറ്റ്‌ചെയ്ത സൂപ്പർ ഓവറിലെ അവസാന പന്തിൽ രണ്ട് റൺസാണ് ഓടിയെടുത്തത്.
കെയിൻ വില്യംസണും വാർണറും റൺസിനായി ഓടി. രണ്ട് റൺസ് പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ വാർണർ ക്രീസിലെ വരയിൽ കൃത്യമായി തൊട്ടിട്ടല്ല രണ്ടാം റണ്ണിനായി ഓടിയതെന്ന അമ്പയറുടെ സംശയം റിപ്ലേയിലൂടെ മൂന്നാം അമ്പയർ ശരിവച്ചതോടെ ഡൽഹിക്ക് എട്ടു റൺസ് വിജയലക്ഷ്യമായി മാറി. അക്‌സർ പട്ടേലെറിഞ്ഞ സൂപ്പർ ഓവറിലെ അവസാന പന്തിലാണ് ഹൈദരാബാദിന്റെ റൺസിൽ ഒന്നുകുറഞ്ഞത്. ആകെ 9 റൺസ് ആദ്യം ബാറ്റ് ചെയ്ത് നേടിയെങ്കിലും അത് 8 റൺസായി ചുരുങ്ങി. ഡൽഹിക്കായി ഋഷഭ് പന്ത് റഷീദ്ഖാന്റെ ഓവറിൽ വിജയ റൺസ് ലെഗ് ബൈയിലൂടെയാണ് നേടാനായത്.
Comments