അഹമ്മദാബാദ്: ഐ.പി.എല്ലിൽ അവസാന ഓവറിൽ ജയം പിടിച്ചുവാങ്ങി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. 172 റൺസെന്ന വിജയലക്ഷ്യത്തിന് കേവലം ഒരു റൺസ് അകലെ ഋഷഭ് പന്ത് ക്രീസിൽ നിൽക്കേ ഡൽഹി ക്യാപ്പിറ്റൽസിന് തോൽവി പിണഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയയ്‌ക്കപ്പെട്ട ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെന്ന ഭേദപ്പെട്ട് സ്‌കോറാണ് നേടിയത്. എ.ബി.ഡിവിലിയേഴ്‌സ് പുറത്താകാതെ നേടിയ 75 റൺസാണ് ടീമിന് കരുത്തായത്. മറുപടിയായി ഡൽഹിക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് എടുക്കാനേ സാധിച്ചുള്ളു. അവസാന നിമിഷം വരെ ക്രീസിലുണ്ടായിരുന്ന നായകൻ ഋഷഭ് പന്തിനെ തളയ്‌ക്കാനായതാണ് ബാംഗ്ലൂരിന് നേട്ടമായത്.
25 പന്തിൽ 53 റൺസുമായി തകർപ്പൻ ബാറ്റിംഗ് നടത്തിയ ഷിംറോൺ ഹെറ്റ്‌മേയറിനും ടീമിനെ ജയിപ്പിക്കാനായില്ല. ബാംഗ്ലൂരിനായി ഹർഷൽ പട്ടേലാണ് രണ്ട് വിക്കറ്റ് നേട്ടവുമായി മികച്ചു നിന്നത്. ജയത്തോടെ ബാംഗ്ലൂർ ലീഗിൽ ഒന്നാം സ്ഥാനത്താണ്. ഡൽഹി മൂന്നാം സ്ഥാനത്താണുള്ളത്.
Comments