ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനത്തിനെതിരെ ശക്തമായ പ്രതിരോധവുമായി ഇന്ത്യൻ വ്യോമസേന. വ്യോമസേന താവളങ്ങളും വിമാനങ്ങളും കൊറോണ പ്രതിരോധ പോരാട്ടത്തിൽ മുൻപന്തിയിൽ തന്നെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. പൂർണസമയവും പ്രവർത്തന സജ്ജമായാണ് വ്യോമതാവളങ്ങളുടെ പ്രവർത്തനം. ഭാരമേറിയ വാഹനങ്ങളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള അവശ്യവസ്തുക്കളെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എത്തിക്കലാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തു നിന്ന് അവശ്യവസ്തുക്കളെത്തിക്കുന്നതും വ്യോമസേന തന്നെ.എട്ട് സി-17, നാല് ഐ.എൽ 76, എട്ട് സി- 130, ഇരുപത് എൻ-32, ഒരു ഡിഒ-228 ഡോണിയർ, ഇരുപത് ഹെലികോപ്റ്റർ എന്നിവയാണ് രാജ്യത്തിന്റെ വിവിധ മേഖലകളിലായി ഒരുക്കിയിട്ടുള്ളത്.
വ്യോമസേനയിലെ 98 ശതമാനം സൈനികരും വാക്സിനെടുത്തവരാണെന്ന് വ്യോമസേന സാക്ഷ്യപ്പെടുത്തി. രാജ്യത്തിന്റെ വിവിധ മേഖലകളിലെ വ്യോമതാവളങ്ങളെ കേന്ദ്രീകരിച്ചാണ് വിവിധ സേവനങ്ങൾ നൽകുകയെന്നും വ്യോമസേനാ അധികൃതർ അറിയിച്ചു.
Comments