പെൻഷനും വസ്തുക്കളും സ്വന്തമാക്കാൻ വൃദ്ധ മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ. രാജസ്ഥാനിലെ കോട്ടയിലെ ബാരൻ സിറ്റിയിലാണ് അതിദാരുണ സംഭവം. നക്കോഡ കോളനിയിലെ പ്രതിയുടെ വീട്ടിലായിരുന്നു സംഭവം. ഗജേന്ദ്ര ഗൗതവും(50) മാതാപിതാക്കളുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ക്രൂരകൃത്യം നടന്നത്. ഇതിന് ശേഷം മകൻ പാെലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
പെൻഷന്റെയും വസ്തുക്കളുടെയും പേരിലുണ്ടായ തർക്കത്തിനാെടുവിൽ മകൻ മാതാപിതാക്കളുടെ തല ചുവരിലിടിപ്പിച്ചു. തുടർന്ന് മുർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സർക്കിൾ ഇൻസ്പെക്ടർ റാംവിലാസ് മീന പറഞ്ഞു.
പ്രേംബിഹാരി ഗൗതം(75), റിട്ട. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഭാര്യയുമായ ദേവകി ബായ് (72) എന്നിവരാണ് കാെല്ലപ്പെട്ടത്. സംഭവം നടക്കുമ്പോൾ മകന്റെ ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു. ദമ്പതികളുടെ ഇളയ മകനാണ് പരാതി നൽകിയത്. കാെലപാതക കുറ്റത്തിൽ ഭാര്യയും മക്കളും പങ്കാളികളാണ്. എന്നാൽ ഇവർ ഒളിവിലാണെന്ന് പാെലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചതായും പൊലീസ് വ്യക്തമാക്കി.