”അങ്ങകലെ പ്രകാശം പരത്തി നില്ക്കുന്ന അറിവിന്റെ ഒരു ദേശമുണ്ട്. ലോകത്ത് എല്ലാവര്ക്കും നന്മവരാന് പ്രാര്‍ത്ഥിക്കുന്ന ഒരു ജനതയുണ്ട്. ലോകം മുഴുവന്‍ ജൂത ജനത പീഡിപ്പിക്കപ്പെട്ടപ്പോള്‍ നമുക്ക് അഭയം നല്കിയ രാഷ്ട്രം. അതെ, അത് ഭാരതമാണ്.” ഇസ്രയേല്‍ പാഠപുസ്തകത്തിലെ വരികളാണിവ. ലോകം മുഴുവന്‍ ജൂതരെ മതപീഡനത്തിന് ഇരയാക്കിയപ്പോള്‍ ഒരു ആശങ്കയുമില്ലാതെ തങ്ങളുടെ സ്വന്തം നാട്ടിലെ പോലെ കഴിയാന്‍ കഴിഞ്ഞത് ഭാരതത്തില്‍ മാത്രമായിരുന്നു. മട്ടാഞ്ചേരിയിലും ഇരിങ്ങാലക്കുടയിലും ഒക്കെ ജൂത തെരുവും ജൂതപള്ളിയും ഉണ്ടായിരുന്നു. എല്ലാ വീടുകളിലും ഒരു മണ്കലത്തില് ഇസ്രയേലിന്റെ മണ്ണ് അവര്‍ സൂക്ഷിച്ചു. മരിക്കുമ്പോള്‍ ഇസ്രയേലിന്റെ ഭൂമിയില്‍ അടക്കി എന്ന് ഉറപ്പുവരുത്താന്‍ ഒരു നുള്ള് മണ്ണ് കുഴിമാടത്തിലിട്ടു. പ്രസവിച്ചു വീണ കുഞ്ഞിനെ പോലും പിറന്നത് ഇസ്രയേല്‍ മണ്ണിലാണ് എന്ന് കാണിക്കാന്‍ ഒരു നുള്ള് മണ്ണ് തലയ്ക്കല്‍ വെച്ചു. ഓരോ ദിവസവും രാത്രി പ്രാര്‍ത്ഥനയ്ക്കു ശേഷം നാളത്തെ പ്രാര്‍ത്ഥന ഇസ്രയേലില്‍ എന്ന് വാഗ്ദത്തഭൂമിയുടെ സ്വപ്നം അവര്‍ ആവര്‍ത്തിച്ചു.
വളരെ നിഷ്കളങ്കരും ആരെയും ഉപദ്രവിക്കാത്ത പാവങ്ങളുമായ മുസ്ലീങ്ങളുടെ ഭൂമി ജൂതന്മാര് പിടിച്ചെടുത്താണോ ഇസ്രയേല്‍ സ്ഥാപിച്ചത്? കേരളത്തിലെ പോപ്പുലര്‍ഫ്രണ്ടുകാരും മറ്റ് ഇസ്ലാമിക ജിഹാദി തീവ്രവാദി സംഘടനകളും പറയുന്നത് കേട്ടാല്‍ അങ്ങനെയാണ് തോന്നുക. ഇസ്ലാം ഉണ്ടാകുന്നതിന് ആയിരം വര്‍ഷം മുന്‍പെങ്കിലും കാനാന്‍ പ്രദേശത്ത് ഇസ്രയേലും ജുതമതവും ഉണ്ടായിരുന്നു. അവിടേക്ക് ആരെയെങ്കിലും തല്ലിയോടിച്ച് കുടിയേറിയതാണ് എന്ന ആരോപണം ശരിയാണോ? അബ്രഹാമിന്റെ ഭാര്യ സാറയില്‍ ജനിച്ച മകന് ഇസഹാക്കില്‍ നിന്നാണ് ജൂതമതവും ക്രിസ്തുമതവും ഉണ്ടായത് എന്നാണ് വിശ്വാസം. ജോലിക്കാരിയായ ഹാഗാറില്‍ ഉണ്ടായ മകന് ഇസ്മായിലിന്റെ പരമ്പരയാണ് ഇസ്ലാമെന്നും വിശ്വസിക്കുന്നു. മൂന്നുമതങ്ങളും അബ്രഹാമിക് അഥവാ അബ്രഹാമിന്റെ വംശപരമ്പരയില്‍ പെട്ടതു തന്നെ. കാനാന്‍ പ്രദേശം ദൈവദത്തമായി തങ്ങള്‍ക്ക് ലഭിച്ചതാണെന്ന് ജൂതന്മാര് വിശ്വസിക്കുന്നു.
ബി സി 13 ല്‍ മോശയാണ് ഇസ്രയേലിന് രൂപം കൊടുത്തതും ജൂതവിശ്വാസത്തിന് ഒരു മതപരിവേഷം നല്കിയതും. 12 ഗോത്രങ്ങളും 10 കല്പ്പനകളും ഒക്കെയായി അവര്‍ അവിടെ സാമ്രാജ്യമായി മാറി. ബി സി 1020 ല്‍ സാവുള് അവിടെ രാജാവായിരുന്നു. സാവുളിന്റെ മകന് ദാവീദും ദാവീദിന്റെ മകന് സോളമനും ലോകം ശ്രദ്ധിച്ച ഭരണാധികാരികളായി അവിടെ നിലനിന്നു. സോളമന്റെ ഭരണകാലത്ത് നീതിന്യായ സംവിധാനവും ധര്‍മ്മാധിഷ്ഠിതമായ ഭരണവും ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. സോളമനാണ് ജെറുശലേമില്‍ വിശുദ്ധ ആരാധനാലയം പണിതത്. സോളമനു ശേഷം ഭരണാധികാരികള്‍ ദുര്‍ബലരായി. അസീറിയക്കാരും ബാബിലോണിയക്കാരും ഒക്കെ അവിടേക്ക് അധിനിവേശവുമായി എത്തി. ബി സി 586 ല്‍ ബാബിലോണിയക്കാര്‍ ആരാധനാലയം തകര്‍ത്തു. ബി സി 63 ല്‍ ജൂതജനത വീണ്ടും ആരാധനാലയം നിര്‍മ്മിച്ചു. ഏ ഡി 70 ല്‍ വീണ്ടും ആരാധനാലയം തകര്‍ത്തു. ഈ കാലഘട്ടങ്ങളില്‍ ഒക്കെയും ചെറുത്തുനില്‍പ്പുമായി ജൂത ജനത അവിടെ തന്നെ ഉണ്ടായിരുന്നു. ഏ ഡി 636 ആണ് ജൂതരുടെ രാഷ്ട്രവും ജീവിതവും നിര്‍ണ്ണായക വഴിത്തിരിവില്‍ എത്തിയത്. ആ വര്‍ഷമാണ് ഇസ്രയേലിലേക്ക് ഇസ്ലാമിക അധിനിവേശം ഉണ്ടായത്. അന്നുമുതല്‍ രണ്ടായിരത്തോളം വര്‍ഷങ്ങള്‍ അവര്‍ ലോകത്ത് മുഴുവന്‍ അഭയം തേടി അനാഥരായി അലഞ്ഞു. ഒന്നാംലോക മഹായുദ്ധം നടക്കുമ്പോള്‍ ഒട്ടോമന്‍ ഭരണത്തിന്റെ കീഴിലായിരുന്നു ഇസ്രയേല്‍. എല്ലാ വര്‍ഷവും ഒരുദിവസം തങ്ങളുടെ ആരാധനാലയത്തില്‍ എത്താന്‍ അനുവാദമുണ്ടായിരുന്നു.
1948 ല്‍ ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതു വരെ ലോകത്തില്‍ എല്ലായിടത്തും സ്വന്തം മതത്തിനും വിശ്വാസത്തിനും വേണ്ടി രാപകലില്ലാതെ അവര്‍ ജീവിച്ചു. അതിനിടെ 67 ലക്ഷം പേരെയാണ് ഹിറ്റ്ലറുടെ നാസിപ്പട കൊന്നൊടുക്കിയത്. ഒന്നരക്കോടി ജനങ്ങള്‍ മാത്രമുള്ള ജൂതസമൂഹത്തിനു നേരെ ഇന്ന് ഇസ്ലാം കൊലക്കത്തി ഉയര്‍ത്തുമ്പോള്‍ ചെറുത്തു നില്‍പ്പിന്റെയും പോരാട്ടവീര്യത്തിന്റെയും ഒരു പുതിയ വിജയഗാഥ സൃഷ്ടിക്കുകയാണ് അവര്‍. 1948 മെയ് 14 ന് ഐക്യരാഷ്ട്ര സഭയുടെ കരാര്‍ അനുസരിച്ച് ഇസ്രയേല്‍ രൂപവത്കരിക്കപ്പെടുമ്പോള്‍, സംഘര്‍ഷം അവസാനിക്കുകയും പലസ്തീനും ഇസ്രയേലും ഒന്നിച്ച് പോകാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്തതാണ്. ഒരു ജൂതനെ പോലും ഭൂമിക്ക് മുകളില്‍ വെക്കില്ലെന്ന ഇസ്ലാമിക തീവ്രവാദികളുടെയും അറബ് രാഷ്ട്രങ്ങളുടെയും അതിക്രമ മനോഭാവമാണ് വീണ്ടും സംഘര്‍ഷം സൃഷ്ടിച്ചത്. 27 മുസ്ലീം രാഷ്ട്രങ്ങള്‍ ആളും അര്‍ത്ഥവും ആയുധവുമായി അണിനിരന്നു. ആറുലക്ഷം അറബ് സൈനികര്‍ക്കു മുന്നില്‍ രണ്ടരലക്ഷം ജൂതസേന മണിക്കൂറുകള്‍ കൊണ്ട് അടിയറവ് പറയുമെന്നാണ് ലോകം കരുതിയത്. ഓപ്പറേഷന് തണ്ടര്ബോള്ട്ടിലൂടെ ഇസ്ലാമിക രാജ്യങ്ങളുടെ അഹന്തയുടെ താഴികക്കുടങ്ങള്‍ ഇസ്രയേല്‍ തകര്‍ത്തെറിഞ്ഞു. ഈജിപ്തിലെ വ്യോമസേനയ്ക്ക് പറന്നുയരാന്‍ പറ്റാത്തവിധം തകര്‍ത്തെറിഞ്ഞു. വെസ്റ്റ് ബാങ്ക്, ഗാസ, കിഴക്കന്‍ ജെറുശലേം, ഈജിപ്തിന്റെ സിനോയ് പ്രദേശങ്ങള്‍, സിറിയയുടെ ഗോലാന്‍ കുന്നുകള്‍ എന്നിവ ഈ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചു.
പിന്നീട് ഇസ്രയേലിന്റെ വിജയഗാഥകളായിരുന്നു. 1978 ക്യാമ്പ് ഡേവിഡ് ഉച്ചകോടിക്ക് ശേഷം ഇസ്ലാമിക രാഷ്ട്രങ്ങള്‍ തന്നെ ഇസ്രയേലിനെ അംഗീകരിച്ചു തുടങ്ങി. 1980 ല്‍ ഈജിപ്തും ഇസ്രയേലും നയതന്ത്ര ബന്ധം ആരംഭിച്ചു. 1994 ല്‍ പി എല്‍ ഒ ഇസ്രയേലിനെ അംഗീകരിച്ചു. 2020 ലാണ് യു എ ഇ ഇസ്രയേലുമായി നയതന്ത്രബന്ധം ആരംഭിക്കുന്നത്. സൗദി, ബഹ്റിന്, ഖത്തര്‍ ജോര്‍ദ്ദാന്‍, ഇറാഖ് തുടങ്ങി മിക്ക മുസ്ലീം രാജ്യങ്ങളും ഇന്ന് ഇസ്രയേലിനെ അംഗീകരിച്ചിരിക്കുന്നു. പശ്ചിമേഷ്യയില്‍ സമാധാനം പുലരാന്‍, സംഘര്‍ഷം അവസാനിക്കാന്‍ തടസ്സം ഇസ്ലാമിക ഭീകരസംഘടനയായ ഹമാസ് ആണ്. 1987 ലാണ് ഹമാസ് രൂപംകൊണ്ടത്. ഇസ്രയേല്‍ എന്ന രാജ്യം തന്നെ പാടില്ല എന്ന നിലപാടാണ് ഹമാസിന്റേത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ബ്രിട്ടന്, കാനഡ, ആസ്ട്രേലിയ, ജപ്പാന് തുടങ്ങി മിക്ക രാജ്യങ്ങളും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാനും പാക്കിസ്ഥാനും ഇന്ത്യയിലെ ചില ഇസ്ലാമിക ഭീകരസംഘടനകളും നല്കുന്ന പണമാണ് ഇന്ന് ഹമാസിനെ നിലനിര്‍ത്തുന്നത്. ഇറാന് നല്കുന്ന ആയുധങ്ങളാണ് അവരെ പടച്ചട്ട അണിയിക്കുന്നത്.
ഹമാസിന്റെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കേരളത്തിലെ മുഖ്യമന്ത്രിയടക്കം നാല് പ്രമുഖ നേതാക്കള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇസ്ലാമിക ഭീകരരുടെ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് തിരുത്തേണ്ടി വന്നു. ഹമാസ് ഭീകരവാദികള്‍ എന്ന വാക്കു മാറ്റി റോക്കറ്റ് ആക്രമണത്തില്‍ എന്ന് തിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും ഒക്കെ ഇസ്ലാമിക ഭീകരതയ്ക്കും വോട്ടുബാങ്ക് രാഷ്ട്രീയത്തിനും അടിമകളായി നട്ടെല്ലില്ലാതെ നില്ക്കുന്ന കാഴ്ച ദയനീയമാണ്. ഗള്‍ഫ് ടൈംസ് മുതല്‍ എല്ലാ അന്താരാഷ്ട്ര മാധ്യമങ്ങളും ഹമാസിനെ ഭീകരസംഘടനയായാണ് വിലയിരുത്തുന്നത്. ഇസ്ലാമിക രാഷ്ട്രങ്ങള്‍ പോലും ഹമാസ് ഭീകരസംഘടനയാണ് എന്നു പറയുന്നു. എന്തിനേറെ പലസ്തീന് ജനത പോലും ഐക്യരാഷ്ട്രസഭയില്‍ പ്രശ്നക്കാര്‍ ഹമാസ് ആണ് എന്ന് പറയുമ്പോഴാണ് കേരളത്തിലെ നേതാക്കള്‍ ഹമാസിനെ വെള്ള പൂശാന്‍ ഇറങ്ങുന്നത്. ഇറാന്റെ പിന്തുണയാണ് ഹമാസിനെ ആയുധമണിയിക്കുന്നത് എങ്കില്‍ യു ഡി എഫും എല്‍ ഡി എഫുമാണ് കേരളത്തില്‍ ഇസ്ലാമിക ഭീകരതയെ താലോലിക്കുന്നതും പാലൂട്ടി വളര്‍ത്തുന്നതും. ഇസ്രയേലിന്റെ കോണ്‍സുല്‍ ജനറല്‍ ഇടുക്കിയിലെ ശവസംസ്കാര ചടങ്ങിന് എത്തിയിട്ടു പോലും സംസ്ഥാന സര്‍ക്കാരിന്റെ ഒരു പ്രതിനിധിയും എത്തിയില്ല. ജില്ലാ കളക്ടര്‍ പുഷ്പചക്രവുമായി എത്തിയത് ഗവര്‍ണ്ണറുടെ പ്രതിനിധിയായാണ്. ഒരു പുഷ്പചക്രം കൂടി കൊടുത്തുവിട്ടെങ്കിലും ആദരാഞ്ജലി അര്‍പ്പിക്കാന്‍ കഴിയുമായിരുന്നു. ആരെയാണ് പിണറായി ഭയക്കുന്നത്? പിണറായിയുടെ ഭരണത്തിന്റെ വരാന്‍ പോകുന്ന സൂചന തന്നെയാണ് ഇത് കാട്ടുന്നത്.
ആഗോളതലത്തില്‍ ഇസ്ലാമിക ഭീകരവാദത്തിന് ഒരു മുഖമേ ഉള്ളൂ. അത് ആഗോള ഇസ്ലാമികവത്കരണത്തിന്റേതാണ്. ഖിലാഫത്ത് അഥവാ ഖലീഫാ ഭരണത്തിന്റേതാണ്. വെറും ഒന്നരക്കോടി ജനസംഖ്യയുള്ള ജൂത ജനത ലോകത്തിന് നല്കിയ സംഭാവനകള്‍ വളരെ വലുതാണ്. യേശുക്രിസ്തുവും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും കാള്‍മാര്‍ക്സും ഏംഗല്‍സും ഏറ്റവും അവസാനം ഫേസ്ബുക്ക് സ്ഥാപകനായ സുക്കര്‍ബര്‍ഗ് വരെ നിരവധി പ്രതിഭാശാലികള്‍ക്ക് ജൂതമതം ജന്മം നല്കി. ഇതുവരെ ഇരുന്നൂറോളം നോബല്‍ സമ്മാനങ്ങളാണ് ജൂതന്മാര് നേടിയത്. ആകെ നോബല്സമ്മാനങ്ങളുടെ 40 ശതമാനത്തിലേറെ. അതേസമയം, ഇസ്ലാം ലോകത്തിന് സംഭാവന ചെയ്തത് ഭീകരവാദം മാത്രമാണ്. ഇസ്ലാമില്‍ നിന്ന് എത്ര നോബല്‍ സമ്മാനങ്ങള്‍ നേടി എന്ന് നമുക്ക് ഏവര്‍ക്കും അറിയാം. ആഗോളതലത്തില്‍ ഇസ്ലാമികവത്കരണത്തിനു വേണ്ടി നീങ്ങുമ്പോള്‍ ഇന്ത്യയ്ക്കും ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കും മാതൃകയാണ് ഇസ്രയേല്‍. ചെറുത്തുനില്‍പ്പ് മാത്രമല്ല, ഭീകരതയുടെ മുനയൊടിച്ച് സ്വന്തം സംസ്കാരവും വംശവും നിലനിര്‍ത്താന്‍ എന്തും ചെയ്യാന്‍ അവര്‍ക്ക് മടിയില്ല. ഇറാനിലും ഇറാഖിലും ലബനനിലും ഒക്കെ ഇതര മതസ്ഥരെ കൊന്നൊടുക്കി നടത്തിയ അധിനിവേശങ്ങള്‍ സൃഷ്ടിച്ച അനാഥരെയും ബഹിഷ്ക്കൃതരെയും അഭയാര്‍ത്ഥികളായി മറ്റു രാഷ്ട്രങ്ങള്‍ ഏറ്റെടുത്തു. സൗരാഷ്ട്രീയര്‍ പാഴ്സികളായി ഇന്ത്യയില്‍ ജീവിക്കുന്നു. ആരും ഉയര്‍ത്താത്ത ചെറുത്തുനില്‍പ്പിന്റെയും പോരാട്ടവീര്യത്തിന്റെയും ഉദാത്തമായ ഉദാഹരണമാണ് ഇസ്രയേല്‍ ഉയര്‍ത്തിയത്. ഇത് മാതൃകയാണ്. കാശ്മീരിലെയും കേരളത്തിലെയും ബംഗാളിലെയും ഹിന്ദുക്കള്‍ക്ക്. ഇന്ത്യ നിലകൊള്ളേണ്ടത് ഇസ്രയേലിന് ഒപ്പമാണ്. എല്ലാ യുദ്ധങ്ങളിലും ഇന്ത്യയെ സഹായിച്ചത് ഇസ്രയേലാണ്. എല്ലാ യുദ്ധങ്ങളിലും പാക്കിസ്ഥാനെ സഹായിച്ചത് പലസ്തീനും ഹമാസും. ഭീകരതയെ തറപറ്റിക്കാന്‍ നമ്മള് ഇസ്രയേലിനൊപ്പം നിന്നേ മതിയാകൂ. അതാണ് ഭാരതത്തിന് അഭികാമ്യം.
Comments