ഒമാനിൽ കഠിനമായ ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന നിര്‍ബന്ധിത ഉച്ചവിശ്രമ നിയമപ്രകാരം ഉച്ചയ്ക്കു 12.30 മുതൽ 3.30 വരെ തൊഴിലാളികളെ തുറസായ സ്ഥലങ്ങളില്‍ പണിയെടുപ്പിക്കാന്‍ പാടില്ല.ഇതോടെ ജൂൺ 1 മുതൽ ആഗസ്ത് 30 വരെ തൊഴിലാളികളുടെ ജോലി സമയം രണ്ട് ഘട്ടങ്ങളിലായി എട്ട് മണിക്കൂറായി പരിമിതപ്പെടുത്തി. ഈ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നതു തൊഴിലാളികളോടുള്ള അവകാശ ലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവും ഇതിനു ശിക്ഷയുണ്ട്.ഉച്ച വിശ്രമ സമയത്ത് തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടത് സ്ഥാപനങ്ങളാണ്തൊഴിലാളികള്ക്കു വിശ്രമത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാത്ത കമ്പനികള്‍ക്കെതിരെയും നടപടി സ്വീകരിക്കും
Comments