സാന്റിയാഗോ: ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ഏറ്റുമുട്ടലിൽ അർജ്ജന്റീനയെ സമനിലയിൽ പിടിച്ച് ചിലി. ലോകകപ്പ് യോഗ്യത മത്സരം 1-1ന് സമനിലയിലായി. സൂപ്പർ താരം മെസ്സി അർജ്ജന്റീനയ്‌ക്കായി ഗോൾ നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല.
ആദ്യപകുതിയിലാണ് മെസ്സിയുടെ ഗോൾ വീണത്. ലൗറിറ്റോ മാർട്ടിനസിനെ ബോക്‌സിനകത്ത് ഗ്വല്ലേർമോ മാരീപാൻ വീഴ്‌ത്തിയതിന് കിട്ടിയ പെനാൽറ്റിയാണ് മെസ്സി ഗോളാക്കിയത്. എന്നാൽ ചിലിയുടെ ലോകോത്തര സ്‌ട്രൈക്കർ സാഞ്ചസ് 37-ാം മിനിറ്റിൽ തന്നെ സമനില നേടി. ഗാരീ മെഡലിന്റെ മികച്ച ഒരു പാസാണ് സാഞ്ചസ് വലയിലെത്തിച്ചത്.
ആദ്യപകുതിയുടെ അവസാന നിമിഷം മെസ്സിയുടെ മികച്ച ഒരു ഫ്രീകിക്ക് ചിലി കീപ്പർ ക്ലൗഡിയോ ബ്രാവോ അതീവ മികവോടെ തട്ടിയകറ്റിയതും അർജ്ജന്റീനയുടെ അവസരം ഇല്ലാതാക്കി.















