പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷവിഭാഗത്തിൽ നൊവാക് ജോക്കോവിച്ച് അട്ടിമറി തോൽവി യിൽ നിന്നും രക്ഷപെട്ട് ക്വാർട്ടറിലെത്തി. ഇറ്റലിയുടെ കൗമാര താരം ലോറൻസോ മുസെറ്റിയാണ് അഞ്ചുസെറ്റു നീണ്ട പോരാട്ടം നടത്തി ഒടുവിൽ പിന്മാറിയത്. സ്‌കോർ: 6-7, 6-7, 6-1, 6-0, 4-0. എതിരാളി പിന്മാറിയതോടെ തന്റെ ഫ്രഞ്ച് ഓപ്പൺ ചരിത്രത്തിലെ 15-ാം ക്വാർട്ടറിലേക്കാണ് സെർബിയൻ താരം കടന്നത്. ഇത്തവണ കിരീടം ചൂടിയാൽ കഴിഞ്ഞ അരനൂറ്റാണ്ടിനിടെ നാല് ഗ്രാന്റ്സ്ലാമും രണ്ടു തവണവീതം നേടുന്ന ആദ്യതാരമായും ജോക്കോവിച്ച് മാറും. മാറ്റേയോ ബരേറ്റീനിക്കെതിരെയാണ് ഇനി ക്വാർട്ടർ പോരാട്ടം.
നാലാം റൗണ്ടിൽ ഇറ്റലിയുടെ ലോറൻസോ മുസെറ്റിക്കെതിരെയാണ് ജോക്കോവിച്ച് ഏറെ വിഷമിച്ചത്. 6-7, 6-7, 6-1, 6-0, 4-0എന്ന നിലയിൽ നിൽക്കുമ്പോഴാണ് ഇറ്റലി താരം പരിക്കുമൂലം പിന്മാറിയത്. ലോകറാങ്കിംഗിൽ 76-ാം സ്ഥാനത്തുള്ള മുസെറ്റി ആദ്യമായാണ് ഒരു ഗ്രാന്റ്സ്ലാം നാലാം റൗണ്ടിലെത്തുന്നത്.
ആദ്യ രണ്ട് സെറ്റ് കൈവിട്ട ജോക്കോവിച്ച് മൂന്നും നാലും സെറ്റുകളിൽ വീറോടെ തിരികെ എത്തി. അവസാന സെറ്റിൽ 4-0ന് ലീഡ് പിടിക്കുകയും ചെയ്തു. 2016ലാണ് ജോക്കോവിച്ച് തന്റെ ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടിയത്.
Comments