ഹൈദരാബാദ് : ഹിന്ദു സമൂഹത്തിനും മതഗ്രന്ഥങ്ങൾക്കുമെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതി. ലീഗൽ റൈറ്റ് ഒബ്സർവേറ്ററി (എൽആർഒ) എന്ന സന്നദ്ധ സംഘടനയാണ് അഡീഷണൽ ഡിജിപി പിവി സുനിൽ കുമാറിനെതിരെ പരാതി നൽകിയിരിക്കുന്നത്. ആന്ധ്ര പ്രദേശിലാണ് സംഭവം. ഫേസ്ബുക്കിലൂടെയാണ് ഉദ്യോഗസ്ഥൻ ഹിന്ദു വിശ്വാസത്തിനും ഹിന്ദു ദൈവങ്ങൾക്കുമെതിരെ പരാമർശം നടത്തിയത്.
അംബേദ്ക്കർസ് ഇന്ത്യ മിഷൻ എന്ന സംഘടന നടത്തിവരുന്ന എപെിഎസ് ഉദ്യോഗസ്ഥൻ ഹിന്ദുക്കൾക്കെതിരെ മോശം പരാമർശം നടത്തുകയായരുന്നു. ഹിന്ദു മതത്തെയും മതഗ്രന്ഥങ്ങളായ വേദങ്ങളേയും പുരാണങ്ങളേയും അവഹേളിക്കുകയുമുണ്ടായി. ബ്രട്ടീഷുകാരാണ് എല്ലാം നമുക്ക് നൽകിയത് എന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ പ്രസ്താവന. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇത്തരത്തിൽ വിദ്വേഷ പ്രസംഗം നടത്തുന്നതിലൂടെ ഉദ്യോഗസ്ഥൻ അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് പരാതിയിൽ പറയുന്നു. ഭരണഘടനാ ലംഘനമാണ് പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്നത് എന്നും പട്ടിക വിഭാഗക്കാരെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
Comments