ഒമാനിൽ ഞായറാഴ്ച മുതൽ 45 വയസ്സിന് മുകളിലുള്ളവർക്ക് കൊറോണ വാക്സിൻ നൽകിത്തുടങ്ങുമെന്ന് മസ്കത്ത് ഗവർണറേറ്റിലെ ഹെൽത്ത് സർവിസസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററായിരിക്കും പ്രധാന വാക്സിനേഷൻ കേന്ദ്രം. ഖുറിയാത്തിലെ അൽ സഹെൽ ഹെൽത്ത് സെന്ററിലും വാക്സിനേഷൻ ഉണ്ടായിരിക്കും. വിദേശികൾക്കും വാക്സിനേഷൻ ലഭ്യമായിരിക്കും.വാക്സിനേഷനുവേണ്ടി ഇലക്ട്രോണിക് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. തറാസുദ് പ്ലസ് ആപ്ലിക്കേഷൻ വഴി http://covid19.moh.gov.om എന്ന പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്ന 45 വയസ്സിന് മുകളിലുള്ളവർ സർക്കാർ അംഗീകൃത കേന്ദ്രങ്ങളിലെ കുത്തിവെപ്പിന് മുൻകൂട്ടി അപ്പോയിൻമെന്റ് ബുക്ക് ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.ജൂലൈയിലാണ് മൂന്നാം ഘട്ട കുത്തിവെപ്പ്. ഹയർ എജുക്കേഷൻ വിദ്യാർഥികൾ, വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർ തുടങ്ങിയവർക്കാണ് ഈ ഘട്ടത്തിൽ കുത്തിവെപ്പ് നൽകുക. ജൂലൈ അവസാനത്തോടെ ജനസംഖ്യയുടെ 30 ശതമാനം പേർക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം.
Comments