സതാംപ്ടൺ: ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടം മഴയിൽ കുതിരുന്നു. നാലാം ദിവസത്തെ മത്സരം ഒരു പന്തുപോലുമെറി യാനാകാതെ ഉപേക്ഷിക്കേണ്ടിവന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. രാവിലെ മുതൽ തുടർന്ന ചാറ്റൽമഴ മൂലം ആദ്യ രണ്ട് സെഷനുകളും നേരത്തെ ഉപേക്ഷിച്ചിരുന്നു.
മൂന്നാം ദിനത്തിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 217 നെതിരെ കിവീസ് രണ്ട് വിക്കറ്റുകളുടെ നഷ്ടത്തിൽ 101 റൺസ് എടുത്തുനിൽക്കേയാണ് മഴ കളി മുടക്കിയത്. ന്യൂസിലാന്റ് ക്യാപ്റ്റൻ കെയിൻ വില്യംസണും (12) റൺസെടുക്കാതെ റോസ് ടെയ്‌ലറുമാണ് ക്രീസിൽ. 54 റൺസെടുത്ത ഓപ്പണർ ഡെവോൺ കോൺവെയും 30 റൺസെടുത്ത ടോം ലാഥമുമാണ് പുറത്തായത്. അശ്വിനും ഇഷാന്ത് ശർമ്മയുമാണ് വിക്കറ്റുകൾ വീഴ്‌ത്തിയത്. ഇന്ത്യയുടെ സ്‌കോർ മറികടക്കാൻ കിവികൾക്ക് ഇനി 116 റൺസ് കൂടി വേണം.
രണ്ടു ദിവസം പൂർണ്ണമായും നഷ്ടപ്പെട്ട ടെസ്റ്റ് മത്സരത്തിൽ ഇനി ഒരു ഫലം ഉണ്ടാകില്ലെന്ന സാദ്ധ്യതയാണ് കൂടുതൽ. മത്സരത്തിന് ഒരു റിസർവ്വ് ദിനം അനുവദിച്ചിട്ടുണ്ടെങ്കിലും ആദ്യ ഇന്നിംഗ്‌സ് ഇനിയും പൂർത്തിയാകാത്തതിനാൽ സമനിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
Comments