വെല്ലിംഗ്ടൺ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിനെ പരിഹസിച്ചതിന്റെ പേരിൽ ന്യൂസിലാൻഡ് അക്കാദമിക് വിദഗ്ധയുടെ അക്കൗണ്ടിൽ ട്വിറ്റർ നിയന്ത്രണമേർപ്പെടുത്തിയതായി ആക്ഷേപം. യൂണിവേഴ്സിറ്റി ഓഫ് കാന്റർബറിയിലെ പ്രൊഫ. ആനി മാരി ബ്രാഡിയുടെ അക്കൗണ്ടിലാണ് ട്വിറ്റർ നിയന്ത്രണം ഏർപ്പെടുത്തിയത്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യ വിമർശകരിൽ ഒരാണ് പ്രഫ ആനി മാരി ബ്രാഡി. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നതിനും കൈകടത്തുന്നതിനും ഷീ ജിൻപിങ്ങിനെയും ചൈനീസ് ഭരണകൂടത്തെയും ട്വിറ്ററിലും വിവിധ വേദികളിലും ഇവർ നിശിതമായി വിമർശിച്ചിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 100 ാം ജൻമവാർഷികവുമായി ബന്ധപ്പെട്ട ട്വീറ്റാണ് പ്രകോപനത്തിനും നിയന്ത്രണത്തിനും കാരണമായതെന്നാണ് കരുതുന്നത്.
ഇവരുടെ രണ്ട് ട്വീറ്റുകൾ ലഭ്യമല്ലെന്ന സന്ദേശത്തോടെ ട്വിറ്റർ നീക്കം ചെയ്യുകയായിരുന്നു. മാത്രമല്ല അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. തിങ്കളാഴ്ചയാണ് അക്കൗണ്ട് പൂർണതോതിൽ പുനസ്ഥാപിച്ച് കിട്ടയതെന്ന് പ്രഫ. ആനി വ്യക്തമാക്കി. സംഭവത്തിൽ ട്വിറ്റർ പ്രതികരിച്ചിട്ടില്ല.
Comments