ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിലും കുൽഗാമിലും ഹന്ദ്വാരയിലും നടന്ന ഏറ്റുമുട്ടലിലാണ് അഞ്ച് ഭീകരരെ വധിച്ചത്. ഇന്നു പുലർച്ചെ പുൽവാമയിൽ സൈന്യം രണ്ടു ഭീകരരെ വധിച്ചു. ഇന്നലെ മുതൽ പുൽവാമ ജില്ലയിലെ പുച്ചാൽ മേഖലയിലും കുൽഗാമിലെ സൊദോർ പ്രദേശത്തും ഹന്ദ്വാരയിലുമാണ്ഭീ കരരുടെ താവളം സൈന്യം വളഞ്ഞത്. റെയ്ഡിനിടെ സൈന്യത്തിന് നേരെ വെടിയുതിർത്തതോടെ സൈന്യം തിരിച്ച് വെടിവെയ്‌ക്കുകയായിരുന്നു.
പുൽവാമയിൽ ലഷ്‌ക്കർ ഭീകരരാണ് കൊല്ലപ്പെട്ടത്. പുൽവാമയിൽ ലഷ്‌കറിന്റെ രണ്ടു ഭീകരരെ സൈന്യം വകവരുത്തിയശേഷം ഇന്നലെ രാത്രി വൈകി രണ്ടു പേർ കൂടി കൊല്ലപ്പെട്ടു. ഇതിനൊപ്പം ഹിസ്ബുൾ ഭീകരനായ മെഹ്‌റാസുദ്ദീൻ ഹൽവായി എന്ന ഉബൈദാണ് ഇന്നലെ ഹന്ദ്വാരയിൽ വധിക്കപ്പെട്ടത്. ജനവാസ മേഖലയിലാണ് ഭീകരർ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളുമായി തമ്പടിച്ചത്. ജമ്മുകശ്മീർ പോലീസും സി.ആർ.പി.എഫും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്.
Comments