കൊച്ചി: അഭയ കേസിൽ നിയമലംഘനമെന്ന ഹർജി ഹൈക്കോടതിയിൽ. പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ജോമോൻ പുത്തൻപുരയ്‌ക്കലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പരോൾ അനുവദിച്ചത് സുപ്രീം കോടതി നിയോഗിച്ച ഹൈപവർ കമ്മറ്റിയാണെന്ന ജയിൽ ഡി.ജി.പിയുടെ വാദം തെറ്റാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.
സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മറ്റി പത്തുവർഷത്തിൽ താഴെ ശിക്ഷ ലഭിച്ചവർക്കാണ് പരോൾ അനുവദിച്ചത്. സി.ബി.ഐ കോടതി ശിക്ഷിച്ച് പ്രതികൾ 5 മാസം തികയും മുന്നേ പരോളിലിറങ്ങിയത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. 28 വർഷം നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് ഫാദർ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് കോടതി വിധിച്ചത്.
1992 മാർച്ച് 27നാണ് കോട്ടയം ക്‌നാനായ കത്തോലികാ സഭയുടെ സെന്റ് പയസ് ടെൻത് കോൺവന്റിലെ കിണറിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 ഡിസംബർ 23നാണ് വിധി വന്നത്. ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസറ്റർ സെഫിയ്‌ക്കും ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്.
Comments