കേരളത്തിന്റെ ഔദ്യോഗിക മത്സ്യമാണ് കരിമീന്‍. ഇവയുടെ രീതി സാധാരണ മത്സ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഒരിക്കല്‍ തന്റെ ഇണയെ നഷ്ടപ്പെട്ടാല്‍ കരിമീന്‍ പിന്നീട് മറ്റൊരിണയെ സ്വീകരിക്കുകയില്ല. കരിമീന്‍ കുഞ്ഞുങ്ങള്‍ വളര്‍ന്നൊരു പ്രായമായാല്‍ ഇണയുമായി കൂട്ടുചേര്‍ന്ന് നീന്തുന്നു. അത് കഴിഞ്ഞാല്‍ കൂട് കൂട്ടാനുള്ള ശ്രമമാണ്. എപ്പോഴും പരസ്പരം കണ്ടുകൊണ്ടിരിക്കാന്‍ പറ്റിയ തെളിഞ്ഞ വെള്ളമുളള പ്രദേശം കണ്ടുപിടിച്ച് തങ്ങളുടെ ശക്തമായ ചുണ്ടുകള്‍ ഉപയോഗിച്ച് മരത്തിന്റെ വേരോ അതുപോലെയുള്ള സാധനങ്ങളോ പരുവപ്പെടുത്തി എടുക്കുന്നു.
പിന്നീട് പെണ്‍മത്സ്യം ഒരു മുട്ട വിക്ഷേപിക്കുന്നു , പിന്നാലെ ആൺ മത്സ്യം ബീജത്തെ വിക്ഷേപിക്കുന്നു. ഒരു പ്രത്യേക രീതിയില്‍ ഇത് തുടരുന്നു അത് കഴിഞ്ഞാല്‍ രണ്ടുപേരും. തങ്ങളുടെ മുട്ടകള്‍ക്ക് കാവല്‍ നില്‍ക്കുകയായി. പതിനഞ്ച് ദിവസം ഭക്ഷണം തേടിപോകാതെയുളള സംരക്ഷണം.
കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്നതോടെ. അവസാനിക്കുമെങ്കിലും ഒരാള്‍ ഭക്ഷണം തേടിപോകുമ്പോള്‍ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങള്‍ക്ക് മറ്റേയാള്‍ കാവലിനുണ്ടാവും. പരസ്പരം കാണാതിരിക്കുക എന്ന കാര്യം ഇവയ്‌ക്ക് ചിന്തിക്കാനേ വയ്യ. അപ്പോഴാകും മനുഷ്യന്റെ വലയിലോ ചൂണ്ടയാലോ ഇവരിലൊരാള്‍ കുടുങ്ങുക. അതോടെ തന്റെ ഇണയെ ഓര്‍ത്തു ജീവിതകാലം മുഴുവനും ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന കരിമീനായി അത് മാറും.
Comments