ലക്നൗ: ഉത്തർപ്രദേശിൽ കോൺഗ്രസ് നേതാക്കളുടെ അടിയന്തരയോഗം വിളിച്ച് പ്രിയങ്ക വാദ്ര. ഉത്തർപ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി ലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വൻ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്. ബുധനാഴ്ചയാണ് ലക്നൗവിൽ സംസ്ഥാനത്തെ കോൺഗ്രസ്സ് നേതാക്കളുടെ യോഗം. വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെപ്പറ്റിയാണ് യോഗത്തിൽ ചർച്ച നടക്കുക. എന്നാൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി തകർന്നടി ഞ്ഞതിനെ ന്യായീകരിക്കാനാവാതെ നേതാക്കൾ പതറുകയാണ്.
സമാജ് വാദി പാർട്ടിയുടെ ശക്തമായ സീറ്റുകളടക്കം നേടിക്കൊണ്ടാണ് യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിൽ ബി.ജെ.പി ഉത്തർപ്രദേശിൽ സർവ്വകാല നേട്ടം സ്വന്തമാക്കിയത്. ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയ ബിജെപി. ആകെയുളള 75 സീറ്റുകളിൽ 67 സീറ്റുകളും നേടി. ഇതിൽ ബിജെപി നേരിട്ട് മത്സരിച്ച 53 സീറ്റുകളിൽ 46 ലും പാർട്ടി വിജയക്കൊടി പാറിച്ചു. കോൺഗ്രസ്സ് തീർത്തും അപ്രസ്കതമായിക്കഴിഞ്ഞ ഉത്തർപ്രദേശിൽ പ്രിയങ്ക ലക്നൗവിൽ താമസമാക്കിയിട്ടും പാർട്ടി ആകെ സംസ്ഥാനത്ത് നേടിയത് 10ൽ താഴെ സീറ്റുകൾ മാത്രമാണ്.
സമാജ് വാദി പാർട്ടിയെ അപ്രസക്തമാക്കുന്നതാണ് ബിജെപിയുടെ വിജയം. തുടർന്ന് നടന്ന ബ്ലോക്ക് പഞ്ചായത്തു തെരഞ്ഞെടുപ്പിൽ 825ൽ 635ലും ബി.ജെ.പി വൻ ഭൂരിപക്ഷ ത്തോടെയാണ് അധികാരം പിടിച്ചത്. ലക്നൗ, കനൗജ് ബ്ലോക്കുകൾ ബി.ജെ.പി തൂത്തുവാരി. സമാജ് വാദി പാർട്ടിയുടെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന അസംഗഢിൽ 22ൽ 12 ഉം പിടിച്ച് ബി.ജെ.പി ഭരണം ഉറപ്പാക്കി.
Comments