ഇംഫാൽ : വടക്കു കിഴക്കൻ മേഖലകളിലെ റോഡുകളുടെ നിർമ്മാണത്തിൽ മറ്റൊരു നാഴികക്കല്ലുമായി കേന്ദ്രസർക്കാർ. മണിപ്പൂരിൽ 16 ദേശീയ പാതകളുടെ നിർമ്മാണം കേന്ദ്ര ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിർവ്വഹിച്ചു. ആകെ 4148 കോടിരൂപ മതിപ്പുചിലവ് വരുന്ന ദേശീയപാതാ പദ്ധതിയാണ് മണിപ്പൂരിൽ നിർമ്മാണം ആരംഭിക്കുന്നത്. ആകെ 298 കിലോമീറ്റർ ദൂരമാണ് പദ്ധതിയിൽ പൂർത്തിയാകാനുള്ളത്. ഇതിൽ ദുർഘട ങ്ങളായ മലനിരകളെ ബന്ധിപ്പിക്കുന്ന ഉരുക്കുപാലങ്ങളും ഉൾപ്പെടും. ഏതു കാലാവസ്ഥയിലും മണിപ്പൂരിലെ എല്ലാ പ്രധാന പ്രദേശത്തേക്കും എത്താൻ പാകത്തിനുള്ള നിർമ്മാണമാണ് ആരംഭിക്കുന്നത്.
മണിപ്പൂരിലെ വാണിജ്യം, കൃഷി എന്നിവയ്‌ക്കൊപ്പം പൊതുസമൂഹത്തിന്റെ യാത്ര സുഗമമാ ക്കുന്നതിലും ഗണ്യമായ പുരോഗതിയാണ് വരുംവർഷങ്ങളിൽ ഉണ്ടാവുകയെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. രാജ്യതലസ്ഥാനവുമായും സമീപ സംസ്ഥാനങ്ങളിലേക്കും ചികിത്സയ്‌ക്കും വിദ്യാഭ്യാസത്തിനും ഇനി മണിപ്പൂരിലെ ജനങ്ങൾക്ക് എളുപ്പം എത്താനാ കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മണിപ്പൂരിലെ റോഡ് വികസനങ്ങൾക്കായി 5000 കോടിയുടെ മറ്റൊരു പദ്ധതിയ്‌ക്കും കേന്ദ്ര സർക്കാർ അനുമതി നൽകിയതായി കേന്ദ്രമന്ത്രി അറിയിച്ചു. ഭാരത് മാലാ ദേശീയ പാതാ ഘട്ടം രണ്ടിന്റെ ഭാഗമായി ഹൈവേ വികസനവും ഉടൻ പൂർത്തിയാക്കുമെന്നും ഗഡ്കരി പറഞ്ഞു.
വിനോദസഞ്ചാരത്തിന് ഏറെ പ്രാധാന്യം നൽകാനാവുന്ന സംസ്ഥാനമാണ് മണിപ്പൂർ. എന്നാൽ മികച്ചതും സുരക്ഷ ഉറപ്പാക്കുന്നതുമായ റോഡുകളും കെട്ടിടങ്ങളും മറ്റ് അനുബന്ധ സംവി ധാനങ്ങളും സംസ്ഥാനത്ത് വരേണ്ടതുണ്ട്. ആ പുരോഗതിയുടെ ആ പാതയിലാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കായി കേന്ദ്രസർക്കാർ നീങ്ങുന്നതെന്നും ഗഡ്കരി പറഞ്ഞു.
Comments