വിശാഖപട്ടണം : തെലങ്കാനയിൽ കമ്യൂണിസ്റ്റ് ഭീകരൻ കീഴടങ്ങി. രാവുല രഞ്ജിത്ത് എന്നറിയപ്പെടുന്ന ശ്രീകാന്ത് ആണ് കീഴടങ്ങിയത്. ഉന്നത റാങ്കിലുള്ള കമ്യൂണിസ്റ്റ് ഭീകര കമാൻഡറുടെ മകനാണ് ഇയാൾ.
കമ്യൂണിസ്റ്റ് ഭീകര ആശയങ്ങളിൽ മനംമടുത്താണ് ശ്രീകാന്ത് കീഴടങ്ങിയത്. കമ്യൂണിസ്റ്റ് ഭീകരർക്ക് സർക്കാർ നൽകി വരുന്ന ആനുകൂല്യങ്ങളും ഇയാളെ ആകർഷിച്ചിട്ടുണ്ട്. തെലങ്കാന പോലീസ് മേധാവിയ്‌ക്ക് മുൻപിലാണ് ശ്രീകാന്ത് ആയുധംവെച്ച് കീഴടങ്ങിയത്. പൊതുജന സൗഹൃദമായ സർക്കാർ നയങ്ങളുള്ള ഈ ഡിജിറ്റൽ വിപ്ലവ കാലത്ത് കമ്യൂണിസ്റ്റ് ആയങ്ങൾക്ക് പ്രാധാന്യമില്ലെന്ന് ശ്രീകാന്ത് പറഞ്ഞു.
ദണ്ഡകാരണ്യ വനമേഖല കേന്ദ്രീകരിച്ചാണ് ശ്രീകാന്ത് പ്രവർത്തിച്ചിരുന്നത്. പിതാവിന്റെ മരണത്തിന് ശേഷം ഇയാൾ ഭീകര പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിന്നിരുന്നു. ശ്രീകാന്തിന് സംസ്ഥാന പോലീസ് മേധാവി നാല് ലക്ഷം രൂപയുടെ ഡിഡിയും 5,000 രൂപയും കൈമാറി.
Comments