അമൃത്സർ ; ബ്ലാക്ക് മെയിൽ ചെയ്ത് വിവാഹം കഴിച്ചതിനു പിന്നാലെ തന്റെ മകനെയും ഇസ്ലാം മത വിശ്വാസിയായ ഭാര്യ മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന് പരാതി നൽകി സിഖ് യുവാവ് . ചണ്ഡിഗഡിൽ നിന്നുള്ള 36 കാരനായ യുവാവാണ് ഭാര്യ നജീനയ്‌ക്കെതിരെ കോടതിയെ സമീപിച്ചത് .
2008 ലാണ് സിഖ് യുവാവ് നജീനയെ വിവാഹം കഴിക്കുന്നത് . വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരായതിനാൽ നജീനയുടെ പ്രണയം ആദ്യം അദ്ദേഹം നിരസിച്ചിരുന്നു.
എന്നാൽ നജീന വൈകാതെ യുവാവിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി, വിവാഹത്തിന് സമ്മർദ്ദം ചെലുത്താനും ആരംഭിച്ചു. വിവാഹശേഷം മതം ഒരു പ്രശ്‌നമാകില്ലെന്ന് നജീന ഉറപ്പ് പറഞ്ഞതോടെയാണ് വിവാഹം നടന്നത് .
എന്നാൽ വിവാഹം കഴിഞ്ഞപ്പോൾ മുതൽ നജീനയും കുടുംബവും യുവാവിനോട് ഇസ്ലാം മതം സ്വീകരിക്കാൻ ആവർത്തിച്ച് ആവശ്യപ്പെടുകയായിരുന്നു . സമ്മർദ്ദത്തിൽ നിന്ന് രക്ഷപ്പെടാൻ, അമൃത്സറിൽ നിന്ന് യുവാവ് കുറച്ചു കാലത്തേക്ക് ഡൽഹിയിലേക്ക് മാറി.
നജീനയുമായുള്ള 13 വർഷത്തെ ദാമ്പത്യജീവിതത്തിൽ ഒരിക്കൽ പോലും സിഖ് മതം സ്വീകരിക്കാനോ ഇസ്ലാം ഉപേക്ഷിക്കാനോ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ ചണ്ഡിഗഡിലേക്ക് താമസം മാറിയെങ്കിലും സിഖ് മതം ഉപേക്ഷിക്കണമെന്നും , തലപ്പാവ് ധരിക്കരുതെന്നും ഭാര്യ ആവശ്യപ്പെട്ടു. ഒപ്പം ഭാര്യയുടെ കുടുംബാംഗങ്ങൾ നിസ്ക്കരിക്കാൻ ആവശ്യപ്പെട്ട് യുവാവിനെ മർദ്ദിക്കാനും തുടങ്ങി.
വൈകാതെ മകനെയും നജീന മതം മാറ്റാൻ ശ്രമിക്കുകയാണെന്ന് യുവാവ് മനസിലാക്കി . ഒന്നിലധികം തവണ, മകന്റെ തലപ്പാവും അവർ എടുത്ത് കളഞ്ഞിരുന്നു . മകനെ കാണാനോ ഫോണിൽ സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും യുവാവ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.
അവസാനമായി മകനോട് സംസാരിച്ചപ്പോൾ, ആ കുടുംബത്തോടൊപ്പം താമസിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും, ഭയപ്പെടുന്നുവെന്നും കൂട്ടിക്കൊണ്ടുപോകണമെന്നും മകൻ പറഞ്ഞതായും യുവാവ് നൽകിയ പരാതിയിൽ പറയുന്നുണ്ട്.
Comments