തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 30 ആയി. ആരോഗ്യമന്ത്രി വീണാ ജോർജ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നെടുങ്കാട് സ്വദേശിക്കും (38), ആനയറ സ്വദേശിനിക്കുമാണ് (52) പുതിതായി രോഗ ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. 10 പേരാണ് നിലവിൽ രോഗികളായുള്ളത്. ബാക്കിയുള്ളവർ നെഗറ്റീവായതായും ആരോഗ്യമന്ത്രി അറിയിച്ചു.
അതേസമയം സിക്ക വൈറസ് കൊറോണയേക്കാൾ അപകടകാരിയാണെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നിലവിൽ പ്രാദേശിക തലത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന സിക്ക വൈറസ് ബാധ ഗൗരവമായി കണ്ടില്ലെങ്കിൽ തീവ്ര വ്യാപനം സംഭവിക്കും. കൊറോണയെ പിടിച്ചു കെട്ടാൻ പാടുപെടുന്ന കേരളത്തിൽ സിക്ക വൈറസ് വ്യാപിക്കുന്നത് സ്ഥിതിഗതികൾ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തൽ.
Comments