കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യൻ ടീമിന്റെ ക്രിക്കറ്റ് പരമ്പര നാളെ തുടങ്ങാനിരിക്കേ ടീം തെരഞ്ഞെടുപ്പ് വെല്ലുവിളിയാകുന്നു. മികച്ച പ്രതിഭകളുടെ നിറസാന്നിദ്ധ്യമാണ് മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിനെ കുഴയ്‌ക്കുന്നത്. ശിഖർ ധവാൻ നയിക്കുന്ന ടീം മൂന്ന് ഏകദിനങ്ങളും ടി20കളുമാണ് സിംഹള ദ്വീപിൽ കളിക്കുക. കൊറോണ നിയന്ത്രണത്തോടെ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ശിഖർ ധവാനൊപ്പം ആര് ഓപ്പണറാകും എന്നതുമുതൽ അനിശ്ചിതത്വം നിലനിൽക്കു കയാണ്. പൃഥ്വിഷായ്‌ക്കൊപ്പം ദേവ്ദത്ത് പടിക്കലിനുമാണ് സാദ്ധ്യത. എന്നാൽ ഒപ്പം ഋതുരാജ് ഗേക്‌വാദും, ഇഷൻ കിഷനും, നിതീഷ് റാണയും ഓപ്പണർമാരായി ഐ.പി.എല്ലിലും പ്രദേശി കമായും തിളങ്ങിയവരാണ്. രണ്ടാം നമ്പറിൽ സൂര്യകുമാർ യാദവ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു സ്‌പെഷ്യലിസറ്റ് ബാറ്റ്‌സ്മാനെ കളിപ്പിക്കാൻ തീരുമാനിച്ചാൽ സൂര്യകുമാർ 4-ാം സ്ഥാനത്തേക്കിറങ്ങേണ്ടിവരും. ഇഷൻ കിഷനോ നിതീഷോ രണ്ടാമതിറങ്ങാനും സാദ്ധ്യത യുണ്ട്. അതല്ലെങ്കിൽ നാലാം നമ്പറിൽ മനീഷ് പാണ്ഡെയ്‌ക്കാണ് സാദ്ധ്യത. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സ്ഥാനത്തേക്ക് സഞ്ജു സാംസണിനും ഇഷൻ കിഷനുമാണ് സാദ്ധ്യത. ഇതിൽ വിക്കറ്റ് കീപ്പറായുള്ള അന്താരാഷ്‌ട്ര പരിചയം സഞ്ജുവിന് ഗുണംചെയ്യും.
ബൗളിംഗിൽ ഭൂവനേശ്വർ കുമാറിനൊപ്പം കുൽദീപ് യാദവ് അനുഭവ പരിചയത്തിന്റെ മികവിൽ ടീമിലുണ്ട്. ഒപ്പം ഐ.പി.എല്ലിൽ തിളങ്ങിയ ചേതൻ സക്കാരിയയുടെ സാന്നിദ്ധ്യം ശ്രീലങ്കയ്‌ക്ക് വെല്ലുവിളിയാണ്.
Comments