ന്യൂഡൽഹി : കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടയിൽ കേരളത്തിൽ ബക്രീദ് ഇളവുകൾ നൽകിയ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. അതീവ വ്യാപന മേഖലകളിൽ കൂടുതൽ ഇളവുകൾ നൽകിയ സർക്കാർ നിലപാട് അന്ത്യന്തം ഗുരുതരമാണ്. വൈകിയ വേളയിൽ ഉത്തരവ് റദ്ദാക്കിയിട്ട് കാര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് നിലവിലെ സ്ഥിതി വളരെ മേശമാണെന്ന് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിന്നും വ്യക്തമാണ്. ഇളവുകൾ നൽകിയതിലൂടെ സർക്കാരിന് ഉണ്ടായത് ഗുരുതര വീഴ്ചയാണ്. മഹാമാരിക്കാലത്ത് സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയത് ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ കോടതി ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും ആശ്ചചര്യം പ്രകടിപ്പിച്ചു.
ജീവിക്കാനുള്ള അവകാശത്തിന് സംസ്ഥാന സർക്കാർ എതിര് നിൽക്കരുതെന്ന് പറഞ്ഞു കൊണ്ടായിരുന്നു രോഹിംഗ്ടൺ നരിമാൻ വിമർശനം ആരംഭിച്ചത്. ലോക്ഡൗൺ ഇളവുകളിൽ സർക്കാരിന് അതീവ ജാഗ്രത വേണമെന്ന സൂചനയാണ് ഇതിലൂടെ കോടതി നൽകിയത്. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ മേഖലകളെ എ, ബി, സി. ഡി എന്ന് തിരിച്ചിട്ടുണ്ട്. ഇതിൽ സിയിലും, ഡിയിലും ഉൾപ്പെടുന്ന മേഖലയിൽ അതീവ ജാഗ്രവേണമെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നിട്ടും ഇളവുകൾ നൽകിയത് എന്തിനെന്നും കോടതി ചോദിച്ചു. തുടർന്നും ഇത്തരത്തിലുള്ള നടപടികൾ ഉണ്ടായാൽ ഇടപെടേണ്ടിവരുമെന്നും കോടതി താക്കീത് നൽകി.
Comments