തിരുവനന്തപുരം: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബംഗളൂരു ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിറണായി വിജയൻ. ബിനീഷ് കോടിയേരിയ്‌ക്കെതിരെ ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകൾ ഉണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ വ്യക്തികളെ ആക്ഷേപിക്കരുതെന്നും ബിനീഷിനെതിരെ മയക്കുമരുന്ന് കേസ് ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര ഏജൻസികളെ വിമർശിച്ചും ബിനീഷ് കോടിയേരിയെ പൂർണമായും പിന്തുണച്ചുകൊണ്ടുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മയക്കുമരുന്ന് കേസിൽ പ്രതിയായ പാർട്ടി സെക്രട്ടറിയുടെ മകനെ രക്ഷപെടുത്താൻ ഒത്തുതീർപ്പ് ശ്രമം നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് നിയമസഭയിൽ മറുപടി നൽകുകായിരുന്നു പിണറായി വിജയൻ.
Comments