ചണ്ഡീഗഡ്: പഞ്ചാബ് അതിർത്തിയിൽ പാക് ഭീകരനെ വധിച്ച് സുരക്ഷാ സേന. പാകിസ്താനിൽ നിന്നും നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. താർതരൻ ജില്ലയിലെ ഭിഖിവിന്ദ് സബ് ഡിവിഷനിലായിരുന്നു സംഭവം.
സംശയാസ്പദമായ രീതിയിൽ കണ്ട ആളുകൾക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. കീഴടങ്ങാൻ ഭീകരർക്ക് സുരക്ഷാ സേന അവസരം നൽകിയിരുന്നു. എന്നാൽ അവർ പാകിസ്താനിലേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ചു. ഇതിനിടെയാണ് ബിഎസ്എഫ് ജവാന്മാർ വെടിയുതിർത്തത്.
ബോർഡർ പോസ്റ്റിന് സമീപം ഇന്ത്യൻ ഭാഗത്ത് മുള്ളുവേലിയ്ക്കും സീറോ ലൈനിനും ഇടയിലാണ് ഇവർ ഒളിച്ചിരുന്നത്. സംഭവ സ്ഥലത്ത് നിന്നും രണ്ട് ചാക്ക് കെട്ടുകൾ സുരക്ഷാ സേന കണ്ടെത്തിയിട്ടുണ്ട്.
Comments