ന്യൂ ഡൽഹി: വിദേശ വിനിമയ ചട്ടം ലംഘിച്ചതിന് ഇ-കോമേഴ്‌സ് രംഗത്തെ പ്രമുഖരായ ഫ്‌ലിപ്കാർട്ടിന് നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 10,600 കോടി രൂപയുടെ ഇടപാടുകൾക്കാണ് കാരണം കാണിക്കൽ നോട്ടീസ്.
ഫ്‌ലിപ്കാർട്ട് സ്ഥാപകരായ സച്ചിൻ ബൻസാൽ, ബിന്നി ബൻസാൽ എന്നിവർക്കും മറ്റു സ്ഥാപനങ്ങൾക്കുമെതിരെയാണ് നോട്ടീസ്. വിദേശ നിക്ഷേപവും മറ്റു ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ നിരീക്ഷണത്തിലായിരുന്നു ഫ്‌ലിപ്കാർട്ടും ആമസോണും. 2012 മുതൽ അന്വേഷണം നടന്നു വരികയായിരുന്നു.
2009 മുതൽ 2015 വരെ ഫെമ നിയമം(1999) ലംഘിച്ചുവെന്നാണ് ആരോപണം. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായാണ് ഫ്‌ലിപ്കാർട്ട് ഫെമ നിയമങ്ങൾ ലംഘിച്ചത്.
Comments