ഗുഹാവട്ടി : കന്നുകാലി സംരക്ഷണത്തിനായി അസം സർക്കാർ കൊണ്ടുവന്ന കന്നുകാലി സംരക്ഷണ ബില്ലിന് നിയമസഭാ അംഗീകാരം. വെള്ളിയാഴ്ച ചേർന്ന നിയമസഭാ സമ്മേളനത്തിലാണ് ബില്ല് പാസാക്കിയത്. രാഷ്‌ട്രപതി ഒപ്പു വെയ്‌ക്കുന്നതോടെ ബില്ല് നിയമമാകും.
മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ ബിൽ ഇന്ന് നിയമസഭയിൽ ചർച്ചയ്‌ക്ക് വയ്‌ക്കും. അതിർത്തി കടന്നുള്ള മാംസ വിൽപ്പനയ്‌ക്ക് വിലക്ക് ഏർപ്പെടുത്തുന്നതുൾപ്പെടെ കർശന നിയന്ത്രണങ്ങളാണ് ബില്ലിൽ ഉള്ളത്. ഹിന്ദു ആരാധനാലയങ്ങളുടെ അഞ്ച് കിലോ മീറ്റർ പരിധിയിലും, ഹിന്ദു ഭൂരിപക്ഷ മേഖലയിലും കശാപ്പിന് നിരോധനം ഏർപ്പെടുത്താനും ബിൽ അനുശാസിക്കുന്നു. 1950 ലെ കന്നുകാലി സംരക്ഷണ നിയമത്തിൽ നിരവധി മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പുതിയ ബിൽ.
കന്നുകാലി സംരക്ഷണ ബില്ലിന് നിയമസഭയിൽ അംഗീകാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞു. അധികാരത്തിലേറിയാൽ കന്നുകാലി സംരക്ഷണ ബിൽ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇത് പാലിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ബില്ല് കന്നുകാലി സംരക്ഷണത്തിൽ നിർണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
1950 ലെ നിയമത്തിൽ കുറ്റവാളികൾക്ക് രക്ഷപ്പെടുന്നതിനായി നിരവധി പഴുതുകളുണ്ട്. എന്നാൽ പുതിയ നിയമം ഈ പഴുതുകൾ പൂർണമായും അടച്ചുകൊണ്ടുള്ളതാണ്. കിലോ മീറ്ററുകളോളം മേഖലയിൽ ഹിന്ദു ആരാധനാലയങ്ങൾ ഇല്ല. മതസൗഹാർദ്ദം സംരക്ഷിക്കുന്നതിൽ ഹിന്ദുക്കൾക്ക് നിർണായക സ്ഥാനമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments