കാബൂൾ : അഫ്ഗാനിലെ പാർലമെന്റും കയ്യടക്കി താലിബാൻ ഭീകരർ. ആയുധങ്ങളുമായി പാർലമെന്റിൽ പ്രവേശിച്ച ഭീകരരുടെ ദൃശ്യങ്ങൾ താലിബാൻ പുറത്തുവിട്ടു. ഉച്ചയോടെയാണ് ഇതിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ പ്രചരിക്കാൻ ആരംഭിച്ചത്.
ഇന്നലെ അഫ്ഗാൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി താലിബാൻ കൈവശപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർലമെന്റിൽ പ്രവേശിച്ചിരിക്കുന്നത്. ജനാധിപത്യ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായാണ് പാർലമെന്റിനെ കണക്കാക്കുന്നത്. ഇതു കയ്യടക്കിയതോടെ ജനാധിപത്യത്തെ താലിബാൻ പൂർണമായും അട്ടിമറിച്ചിരിക്കുകയാണ്.
പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുത്ത താലിബാൻ നിലവിൽ യുദ്ധം അവസാനിപ്പിച്ചിരിക്കുകയാണ്. ഭീകര നേതാവായ മുല്ല അബ്ദുൾ ഗാനി ബരാദറിനെ അഫ്ഗാന്റെ പുതിയ പ്രസിഡന്റ് ആക്കാനാണ് താലിബാൻ നീക്കം. അതേസമയം താലിബാനെ ഭയന്നുള്ള ആളുകളുടെ പലായനം തുടരുകയാണ്. താലിബാൻ കാബൂൾ പിടിച്ചടക്കിയതിന് പിന്നാലെ വൻ തിരക്കാണ് വിമാനത്താവളങ്ങളിൽ നേരിടുന്നത്. തിരക്കൊഴിവാക്കാൻ അമേരിക്കൻ സൈന്യം നടത്തിയ വെടിവെയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു.
Comments