പഞ്ചാബ് : 23 വർഷം പാകിസ്താനിലെ ജയിലിൽ കഴിഞ്ഞ ഇന്ത്യക്കാരൻ മോചിതനായി. മദ്ധ്യപ്രദേശ് സ്വദേശിയായ പ്രഹ്‌ളാദ് സിംഗാണ് കഴിഞ്ഞ ദിവസം മാതൃരാജ്യത്തേക്ക് തിരിച്ചെത്തിയത്. പഞ്ചാബിലെ അട്ടാരി – വാഗഅർത്തിയിയിലൂടെ എത്തിയ പ്രഹ്‌ളാദ് സിംഗിനെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി അതിർത്തി രക്ഷാ സേന അംഗങ്ങൾ സ്വീകരിച്ചു.
ഇയാൾക്ക് 30 വയസ് പ്രായമുള്ളപ്പോൾ അപ്രതീക്ഷിതമായി കാണാതാവുകയായിരുന്നു. ചെറിയ തോതിൽ മാനസിക വൈകല്യമുള്ള ആളായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ യാതോരു ഫലവും ഉണ്ടായില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം പത്രവാർത്തയിലൂടെ പാകിസ്താൻ ജയിലിലുണ്ടെന്ന് ബന്ധുക്കൾ മനസിലാക്കി. പിന്നീട് ഇവർ നടത്തിയ നിരന്തര പരിശ്രമത്തിനൊടുവിലാണ് പ്രഹ്‌ളാദിന്റെ മോചനം സാധ്യമായത്.
ഇയാൾ എങ്ങിനെ അതിർത്തി കടന്ന് പാകിസ്താനിൽ എത്തിപ്പെട്ടുയെന്നതിനെ സംബന്ധിച്ച് വീട്ടുകാർക്ക് ഇപ്പോഴും വ്യക്തമായ അറിവില്ലെന്നും അത്ഭുതവും ആശ്ചര്യവും വിട്ടുമാറിയിട്ടില്ലെന്നും സഹോദരൻ വീർ സിംഗ് പറഞ്ഞു. മദ്ധ്യപ്രദേശിൽ നിന്നും എത്തിയ പോലീസ് സംഘത്തോടൊപ്പം പ്രഹ്‌ളാദ് നാട്ടിലേക്ക് പോയി. ഇളയ സഹോദരൻ വീർ സിംഗും പോലീസിനൊപ്പം ഉണ്ടായിരുന്നു.
Comments