തിരുവനന്തപുരം: വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ചു.തിരുവനന്തപുരം,പാലക്കാട്,കോഴിക്കോട്,മലപ്പുറം,വയനാട്,കാസർഗോഡ് എന്നീ ജില്ലകളിലാണ് സീറ്റുകളിൽ വർദ്ധനവ് വരുത്തിയത്. എല്ലാ വിഷയങ്ങളിലും 20 ശതമാനം വരെയാണ് വർദ്ധനവ് ഉണ്ടാവുക.സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ തീരുമാനം.
കഴിഞ്ഞ വർഷം സീറ്റുകളുടെ കുറവ് കാരണം 75,000ഓളം വിദ്യാർത്ഥികൾക്ക് ഓപ്പൺ സ്‌കൂൾ ആശ്രയിക്കേണ്ടി വന്നിരുന്നു.വടക്കൻ ജില്ലകളിൽ മാത്രം ആയിരക്കണക്കിന് സീറ്റുകളുടെ കുറവാണുള്ളത്. മുഴുവൻ എപ്ലസ് കിട്ടിയവർക്ക് പോലും ഇഷ്ടപെട്ട വിഷയത്തിൽ സീറ്റ് ഉറപ്പില്ലാത്ത സ്ഥിതിയായിരുന്നു.
Comments