ഇസ്ലാമാബാദ് : അഫ്ഗാനിസ്താനുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കാൻ പാകിസ്താൻ. ചാര സംഘടനയായ ഐഎസ്ഐയുടെ മേധാവി ഫൈസ് ഹമീദ് താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇതിനായി ഹമീദ് അഫ്ഗാനിൽ എത്തി.
അഫ്ഗാനിലെ പാക് അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും ഹമീദ് താലിബാൻ നേതാക്കളെ കാണുക. ഉന്നത നേതാക്കളുൾപ്പെടെയുള്ളവരുമായി ഹമീദ് കൂടിക്കാഴ്ച നടത്തും.
അധിനിവേശത്തിന് പിന്നാലെ അഫ്ഗാനിൽ സർക്കാർ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താലിബാൻ. എന്നാൽ നിയുക്ത പ്രസിഡന്റും, താലിബാന്റെ സഹസംഘടനയായ ഹഖ്വാനി നെറ്റ്വർക്കും തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഹമീദ് അഫ്ഗാനിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
അഫ്ഗാനിൽ ഭരണം പിടിച്ചെടുക്കാൻ താലിബാനെ സഹായിച്ചത് പാകിസ്താനാണ്. എന്നാൽ അഫ്ഗാന്റെ ആഭ്യന്തര വിഷയങ്ങളിലുള്ള പാകിസ്താന്റെ ഇടപെടൽ ഇരു രാജ്യങ്ങളുടെയും സൗഹൃദം സംബന്ധിച്ച സൂചനയാണ് നൽകുന്നത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്താൻ പാക് ഭീകരർക്ക് സഹായം നൽകിവരുന്നത് ഐഎസ്ഐ ആണ്. ഈ സാഹചര്യത്തിൽ താലിബാൻ നേതാക്കളുമായുള്ള ഹമീദിന്റെ കൂടിക്കാഴ്ചയെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
Comments