ന്യൂഡൽഹി: നീറ്റ് പരീക്ഷ മാറ്റമില്ലാതെ നടക്കും. പരീക്ഷ മാറ്റി വെക്കാനാവിശ്യപ്പെട്ട് ഒരു കൂട്ടം സിബിഎസ്ഇ വിദ്യാർത്ഥികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.സെപ്തംബർ 12 ന് നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷ നീട്ടണം എന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം.
16 ലക്ഷം വിദ്യാർഥികൾ എഴുതുന്ന പരീക്ഷ ചില വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ച് മാറ്റാനാകില്ലെന്ന് കോടതി പറഞ്ഞു.ഞങ്ങൾ ഈ ഹർജി പരിഗണിക്കില്ല. പരീക്ഷയ്‌ക്ക് തടസ്സമുണ്ടാവാൻ ആഗ്രഹിക്കുന്നില്ല എന്നാണ് കോടതി അഭിപ്രായപ്പെട്ടത്.
ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സിബിഎസ്ഇ ഫലങ്ങൾ നീറ്റ് പരീക്ഷയ്‌ക്ക് മുൻപ് വന്നില്ലെങ്കിലും വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുമെന്ന് ഇതിനോടകം തന്നെ നാഷ്ണൽ ടെസ്റ്റിങ്ങ് ഏജൻസി കോടതിയിൽ വ്യക്തമാക്കിയിരുന്നു.കൗൺസിലിങ്ങ് സമയത്ത് മാത്രമേ ഫലം ആവശ്യമുള്ളൂ എന്നാണ് എൻടിഎ കോടതിയെ അറിയിച്ചത്.
Comments