ന്യൂഡൽഹി: സംഭാരത്തിൽ ചത്ത എലിയെ കിട്ടിയെന്ന് ആരോപിച്ച് ഉൽപാദക കമ്പനിക്കെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഡൽഹി ഹൈക്കോടതിയാണ് ഹർജി തളളിയത്. ജസ്റ്റിസ് രേഖാ പള്ളിയുടെ അധൃക്ഷതയിലുളള ബെഞ്ചാണ് പറഞ്ഞത്. ഉപഭോക്തൃ ഫോറത്തിലാണ് ഈ ആവശ്യവുമായി സമീപിക്കേണ്ടതെന്ന് ഹർജി തള്ളിക്കൊണ്ടു കോടതി പറഞ്ഞു.
ടെട്രാ പായ്‌ക്കിൽ വാങ്ങിയ സംഭാരത്തിൽ ചത്ത എലിയും ചിക്കന്റെ ഭാഗവും കിട്ടിയെന്നാണ് പരാതിക്കാരി ഹർജിയിൽ പറഞ്ഞത്. കമ്പനിയെയും ഭക്ഷ്യ സുരക്ഷാ അധികൃതരെയും അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നും ഇരുപതു ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഹർജിയിലൂടെ പരിഗണിക്കാവുന്ന വിഷയമല്ല ഇതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Comments