തിരുവനന്തപുരം: സംസ്ഥാനത്തെ നിപ്പ ആശങ്ക ഒഴിയുന്നു. സമ്പർക്കപ്പട്ടികയിലുള്ള 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്. ആദ്യ ഘട്ടത്തിൽ ശേഖരിച്ച വവ്വാലുകളുടെയും ആടുകളുടെയും പരിശോധന ഫലവും നെഗറ്റീവാണ്. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. വൈറസ് ബാധ നിയന്ത്രണ വിധേയമാണെങ്കിലും, പ്രദേശത്തെ നിയന്ത്രണങ്ങൾ പിൻ വലിക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
20 സാമ്പിളുകളിൽ 2 എണ്ണം എൻ.ഐ.വി. പൂനയിലും 18 എണ്ണം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകമായി സജ്ജമാക്കിയ ലാബുകളിലുമാണ് പരിശോധിച്ചത്. ഇതോടെ ആകെ 108 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളത്.
ആദ്യ ഘട്ടത്തിൽ ചാത്തമംഗലത്തു നിന്നും ശേഖരിച്ച 22 ആടുകളുടെയും വവ്വാലുകളുടെയും സാമ്പിൾ പരിശോധനാഫലവും ഇന്ന് നെഗറ്റീവായി. ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് മൃഗങ്ങളുടെ സാമ്പിൾ പരിശോധിച്ചത്.
നിപ്പ ബാധിച്ച് കുട്ടി മരിച്ചതിന് പിന്നാലെയാണ് മൃഗസംരക്ഷണ വകുപ്പ് പ്രദേശത്തു നിന്നും 26 ആടുകളുടെയും 5 വവ്വാലുകളുടെയും സാമ്പിളുകൾ പരിശോധനയ്‌ക്കായി അയച്ചത്.
Comments