ഗുവാഹത്തി: മ്യാൻമർ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയ സൈനികർ വ്യാജ ആധാർകാർഡുകളും വോട്ടർ ഐഡികളും പിടിച്ചെടുത്തു. അസമിലെ നടത്തിയ തെരച്ചിലിലാണ് ആധാർകാർഡുകളും ഇന്ത്യൻ പൗരന്മാരെന്ന് സ്ഥാപിക്കുന്ന വ്യാജ തിരിച്ചറിയൽ രേഖകളും സുരക്ഷാ സൈന്യം കണ്ടെത്തിയത്. എല്ലാ രേഖകളും മിസോറമിലെ രഹസ്യകേന്ദ്രത്തിൽ തയ്യാറാക്കിയവയാണെന്നാണ് സൈന്യം പറഞ്ഞു.
ഗുവാഹത്തിയ്ക്കടുത്തുള്ള റെഹാബാരിയിലെ കാംരൂപാ ലോഡ്ജിലാണ് 26 പേരടങ്ങുന്ന സംഘം താമസിച്ചിരുന്നത്. 16 പുരുഷന്മാരും 10 സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. വിശദമായ ചോദ്യംചെയ്യലിൽ ഇവരെല്ലാം മ്യാൻമറിലെ ചിൻ സംസ്ഥാനക്കാരണെന്നും മിസോറമിലെ ചിലരാണ് വലിയ പണം വാങ്ങി വ്യാജ ആധാർകാർഡുകളും വോട്ടർ ഐ.ഡിയും നിർമ്മിച്ച് കൈമാറിയതെന്നും തെളിഞ്ഞിട്ടുണ്ട്.
ഡൽഹിയിലേക്ക് മതപഠനത്തിന് പോകുന്നുവെന്ന വ്യാജേനയാണ് ഇവർ യാത്ര ചെയ്തത്. ബൈബിൾ മതപഠനത്തിനെന്ന പേരിലാണ് സംഘം ഡൽഹിയിലേക്ക് പുറപ്പെടാൻ അസമിലെത്തിയത്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ സൈന്യം റെയ്ഡ് നടത്തിയത്. എല്ലാവരും മ്യാൻമറിൽ നിന്നും നുഴഞ്ഞുകയറിയവരാണെന്നും സൈന്യം പറഞ്ഞു.
Comments