ലണ്ടൻ: തന്നെ സ്വീകരിച്ച ക്ലബ്ബിന് ആദ്യ ജയം സമ്മാനിച്ച് റൊമേലു ലൂകാകു. ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് പോരാട്ടത്തിലെ ആദ്യമത്സരത്തിലാണ് ചെൽസിക്കായി ലൂകാകു വിജയ ഗോൾ നേടിയത്. റഷ്യൻ ക്ലബ്ബായ സെനിത്തിനെതിരെ ഏകഗോളിനാണ് നീലപ്പട ജയിച്ചത്. മുൻ ഇന്റർമിലാൻ താരം റൊമേലു ലൂകാകുവാണ് ഗോളടിച്ചത്. വലതു വിംഗിൽ നിന്നും കിട്ടിയ പന്തിനെ ബോക്‌സിനുള്ളിൽ നിന്നും ഹെഡ് ചെയ്താണ് ലൂകാകു ഗോളാക്കിയത്.
കഴിഞ്ഞ കുറേക്കാലമായി ഒരു ലോകോത്തര താരമില്ലാത്തതിന്റെ ക്ഷീണമാണ് ബെൽജിയ ത്തിന്റെ കരുത്തനായ റൊമേലൂ ലൂകാകുവിലൂടെ ചെൽസിക്ക് മാറിക്കിട്ടിയത്. എതിരാ ളിയുടെ ഗോൾമുഖത്തേക്ക് അതിവേഗം നീങ്ങുന്ന ലൂകാകു കായിക ബലംകൊണ്ടും ഇനി എതിർടീമുകൾക്ക് ഭീഷണി തന്നെയാണ്. പരിശീലകനായി എത്തിയ ശേഷം തുടർച്ചയായ 23 മത്സരങ്ങളിൽ ചെൽസി ജയിച്ചതിന്റെ ആവേശവും തോമസ് ടുചെൽ പങ്കുവെച്ചു.
ചെൽസിയുടെ ഡ്രസ്സിംഗ് റൂമിലേക്ക് ലൂകാകു എത്തിയതിനെ ഏറെ ആവേശത്തോടെയാണ് മാനേജർ തോമസ് ടുചെൽ വിശേഷിപ്പിച്ചത്. മികച്ച താരമെന്നതിലുപരി എല്ലാ സഹതാര ങ്ങളുമായി പെട്ടന്ന് ഇണങ്ങുന്ന ലൂകാകുവിന്റെ രസികൻ സ്വഭാവം കളത്തിന് പുറത്തെ എല്ലാ സമ്മർദ്ദങ്ങളേയും ഇല്ലാതാക്കുന്നതാണെന്നും ക്ലബ്ബ് മാനേജ്‌മെന്റ് പറയുന്നു.
Comments