മുംബൈ: കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അറുത്ത് മാറ്റപ്പെട്ട നിലയിൽ ഒരു അജ്ഞാതന്റെ ശരീര ഭാഗങ്ങൾ നവി മുംബൈ പോലിസ് കണ്ടെത്തുന്നത്. അേന്വഷണത്തിന് വഴിത്തിരിവായത് അറുത്തുമാറ്റിയ കൈയിൽ പതിച്ച ടാറ്റുവാണ്.
ഈ മാസം പന്ത്രണ്ടിനാണ് നവി മുംബൈയിലെ വാശി എപിഎംസി പ്രദേശത്ത് പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ രണ്ട് കൈകാലുകൾ ഉൾപ്പെടെ വിവിധ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. എന്നാൽ, തല ഉൾപ്പെടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം വഴിമുട്ടിയിരുന്നു എന്ന് നവി മുംബൈ പോലീസ് കമ്മീഷണർ ബിപിൻ കുമാർ സിംഗ് പറഞ്ഞു.
രവീന്ദ്ര രമേശ് മണ്ടോടിയ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ ശേഷം ശരീരം പല ഭാഗങ്ങളാക്കി മുറിച്ച് പ്ലാസറ്റിക് ബാഗുകളിലാക്കി വലിച്ചെറിയുകയായിരുന്നു.
കൊല്ലപ്പെട്ട ആളെ തിരിച്ചറിയാൻ നിരവധി പോലീസ് സംഘങ്ങൾ രൂപീകരിച്ച് സംഘങ്ങളെ താനെ, റായ്ഗഡ്, മുംബൈ, നവി മുംബൈ എന്നിവിടങ്ങളിലേക്ക് അന്വേഷണത്തിനായി അയച്ചു. അന്വേഷണത്തിൽ, രവീന്ദ്ര മണ്ടോടിയയെ വീട്ടിൽ നിന്ന് കാണാതായതായി പോലീസ് അറിഞ്ഞു. തുടർന്ന് ആളെ തിരിച്ചറിയാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വിളിച്ച് ടാറ്റു കുത്തിയ കൈ അവരെ കാണിച്ചു. ശരീരഭാഗങ്ങൾ മണ്ടോടിയയുടേതാണെന്ന് വീട്ടുകാർ സ്ഥിരീകരിച്ചു.
പിന്നീട് നടത്തിയ തിരച്ചിലിലാണ് സുമിത് കുമാർ ഹരീഷ് കുമാർ ചൗഹാനാണ് കൊലയാളിയെന്ന് പോലീസ് കണ്ടെത്തി. ഇയാളെ പിടികൂടി എപിഎംസി പോലീസ് സ്റ്റേഷനിൽ ഐപിസി സെക്ഷൻ 302 (കൊലപാതകം), 201 (തെളിവ് അപ്രത്യക്ഷമാകൽ) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ പ്രതിയെ പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ശേഷം സെപ്റ്റംബർ 22 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
വിശദമായ ചോദ്യം ചെയ്യലിനിടെ, കൊലയാളിയും മണ്ടോടിയയും തമ്മിൽ സാമ്പത്തിക തർക്കമുണ്ടെന്നും, മണ്ടോടിയയെ ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ഭാഗമായി, ചൗഹാൻ ഇയാളെ കൊലപ്പെടുത്തിയ ശേഷം, ശരീരം പല ഭാഗങ്ങളായി മുറിക്കുകയും ചെയ്തു. ശേഷിച്ച ശരീരഭാഗങ്ങൾ പോലീസ് പിന്നീട് കണ്ടെടുത്തു.
Comments