ഇസ്ലാമാബാദ് : താലിബാനില്‍ ചേരുമെന്ന് ഭീഷണി മുഴക്കി വീട്ടില്‍ നിന്ന് ഒളിച്ചോടിയ പാകിസ്താനി യുവതി കുവൈത്തില്‍ അറസ്റ്റിലായി. മകള്‍ താലിബാനില്‍ ചേരുമെന്ന് പിതാവ് തന്നെയാണ് പോലീസില്‍ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കുവൈറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെ (സിഐഡി) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
ഇസ്രായേലില്‍ ബോംബ് സ്ഫോടനം നടത്തണമെന്നും അല്ലെങ്കില്‍ ഇസ്രായേലില്‍ ചാവേര്‍ ആക്രമണം നടത്തണമെന്നും യുവതി വാട്സ്ആപില് മെസേജ് അയച്ചുവെന്നാണ് പിതാവ് പോലീസിനെ അറിയിച്ചത്.
കുവൈത്തിലെ ഖൈതാന്‍ പോലീസ് സ്റ്റേഷനിലാണ് പിതാവ് പരാതി നല്‍കിയത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് സ്റ്റേറ്റ് സെക്യൂരിറ്റി പോലീസിന് കൈമാറി. അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയെ ഖൈതാനില് നിന്നുതന്നെ പോലീസ് കണ്ടെത്തുകയായിരുന്നു. താൻ ഒളിച്ചോടാൻ കാരണം പിതാവ് തന്നെയാണെന്നും താനും കുടുംബാംഗങ്ങളും വീട്ടുതടങ്കലിലാണ് കഴിഞ്ഞിരുന്നതെന്നും യുവതി പറഞ്ഞു.
Comments