ന്യൂഡൽഹി: കോൺഗ്രസ് തിരഞ്ഞെടുത്ത മുഖ്യമന്ത്രിയുടെ ആയുസ്സ് നാലേ ആറോ മാസമാണ്. അതു കഴിഞ്ഞാ. പൊതു ജനം വീണ്ടും അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചതിന് പിന്നാലെയാണ് മീനാക്ഷിലേഖിയുടെ പ്രതികരണം.
അമരീന്ദർ സിങ്ങിനെ പഞ്ചാബ് മുഖ്യമന്ത്രിയായി പൊതുജനമായിരുന്നു തിരഞ്ഞെടുത്തത്. എന്നാൽ പഞ്ചാബിൽ കോൺഗ്രസ് സർക്കാരാണ് ഭരിക്കുന്നതെന്ന് മറക്കരുത്. അവർ ആരെവേണമെങ്കിലും മുഖ്യമന്ത്രിയാക്കുമെന്നും മീനാക്ഷി ലേഖി വിമർശിച്ചു. കോൺഗ്രസ് ഹൈക്കമാൻറ് തിരഞ്ഞെടുത്ത ചരൺജിത് സിംഗ് ചാനി നാളെയാണ് പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയാണ് ചാനി. പഞ്ചാബ് കോൺഗ്രസിലെ ദളിത് മുഖം കൂടിയാണ് ചാനി.
മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ രാജിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. സംസ്ഥാന പാർട്ടി അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും അമരീന്ദർ സിംഗും തമ്മിലുള്ള തർക്കമാണ് സംസ്ഥാനത്തെ രാഷ്‌ട്രീയ പ്രതസന്ധിക്ക് കാരണമായത്. മുഖ്യമന്ത്രിയെ തീരുമാനിച്ചെങ്കിലും അമരീന്ദർ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തർക്കം അവസാനിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാനം നിമിഷം വരെ പരിഗണനയിലുണ്ടായ പേരാമ് സുഖ്ജീന്ദർ സിംഗ് ധാവയുടേത്. മുൻമുഖ്യമന്ത്രി അമരീന്ദർ സിംഗ് മുന്നോട്ടുവെച്ച പേരായിരുന്നു സുഖ്ജീന്ദർ സിംഗ് ധാവ. എന്നാൽ സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന് ഈ തീരുമാനത്തോട് വിയോജിപ്പായിരുന്നു.
പിന്നീട് ഫോൺസ്വിച്ച് ഓഫ് ചെയ്തു ചർച്ചയ്‌ക്കെത്തിയ ഹൈക്കമാൻറ് അംഗങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ചും സിദ്ദു തീരുമാനത്തിൽ നിന്ന് വിട്ടുനിന്നു. സിദ്ദുവിന്റെ സമ്മർദ്ദത്തിന് വഴങ്ങി ഒടുവിൽ ദേശീയ നേതൃത്വം ചരൺജിത് സിംഗ് ചാനിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തീരുമാനിക്കുകയായിരുന്നു.
Comments