ലണ്ടൻ: ത്രിരാഷ്ട്ര സഖ്യത്തിനെതിരായ ഫ്രാൻസിന്റെ അതൃപ്തി തുടരുന്നു.ബ്രിട്ടനുമായി തീരുമാനിച്ചിരുന്ന പ്രതിരോധ മന്ത്രിതല ചർച്ച റദ്ദാക്കി. അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും ചേർന്ന് രൂപീകരിച്ച ത്രിരാഷ്ട്ര സഖ്യത്തിന്റെ പ്രതിരോധ നയങ്ങളാണ് ഫ്രാൻസിനെ പ്രകോപിപ്പിച്ചത്. പുതിയ സഖ്യം തീരുമാനിച്ചതിലൂടെ ഫ്രാൻസുമായി ഓസ്ട്രേ ലിയ മുൻപു തീരുമാനിച്ചിരുന്ന അന്തർവാഹിനി കരാർ റദ്ദാക്കിയതാണ് വിവാദമായത്.
ത്രിരാഷ്ട്ര കരാർ പ്രകാരം പസഫിക്കിലെ ഓസ്ട്രേലിയയുടെ സൈനിക ശേഷി വർദ്ധിപ്പി ക്കാനാണ് അമേരിക്കയും ബ്രിട്ടനും ധാരണയിലെത്തിയത്. ഇതിൽ സമുദ്ര സുരക്ഷയുടെ ഭാഗമായി ആണവ അന്തർവാഹിനി കരാറാണ് മൂന്നു രാജ്യങ്ങളും സംയുക്തമായി തീരുമാ നിച്ചത്. ഫ്രാൻസിനെ തള്ളിയാണ് ഓസ്ട്രേലിയ കരാറിൽ ഒപ്പിട്ടത്.
അന്തർവാഹിനി നിർമ്മാണ കരാറിൽ വലിയ നഷ്ടമുണ്ടാക്കിയിരിക്കുന്ന തീരുമാനം ചതിയെന്നാണ് ഫ്രഞ്ച് ഭരണകൂടം ആരോപിക്കുന്നത്. ത്രിരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായ ബ്രിട്ടനുമായി പ്രതിരോധ മന്ത്രിതല ചർച്ചകൾ താൽക്കാലികമായി ഉപേക്ഷിക്കു കയാണെന്നാണ് ഫ്രാൻസ് അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നുമാണ് ഫ്രാഞ്ച് ഭരണകൂടം നൽകുന്ന വിവരം. അമേരിക്കയിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും സ്ഥാനപതിമാരെ തിരികെ വിളിച്ചുകൊണ്ടാണ് ഫ്രാൻസ് പ്രതിരോധകരാർ നഷ്ടട്ടപ്പെട്ട തിനെതിരെ തൊട്ടടുത്ത ദിവസം തന്നെ പ്രതികരിച്ചത്.
Comments