തൊടുപുഴ : മങ്ങാട്ടുകവലയിൽ വിവിധ ഭാഷാ തൊഴിലാളിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തൊടുപുഴ സ്വദേശികളായ ബിനു, ലിബിൻ എന്നിവരാണ് പിടിയലായത്. അക്രമം നടത്തിയവരിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.
ഞായറാഴ്ചയായിരുന്നു സംഭവം. തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ഹോട്ടൽ മുബാറക്കിൽ ജോലി ചെയ്യുന്ന
നൂർ ഷഹീൻ എന്ന അസം സ്വദേശിയെയാണ് മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സംഘം പാഴ്സൽ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനിടെയാണ് നൂർ ഷഹീനെ സംഘം മർദ്ദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നൂർ ഷഹീനെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇയാളെ സംഘം ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്നും ഹോട്ടൽ ഉടമ പറഞ്ഞു.
Comments