ഗാന്ധിനഗർ: കൂടപ്പിറപ്പുകളുടെ മരണങ്ങൾ നമ്മൾ മനുഷ്യന്മാരെ ഒരുപാട് വിഷമത്തിലാക്കാറുണ്ട്. എന്നാൽ മനുഷ്യരെ പോലെ തന്നെ കൂടപ്പിറപ്പുകളുടെ വേർപാടിൽ മൃഗങ്ങൾക്കും വേദനയുണ്ടെന്ന് മനസ്സിലാക്കി തന്നിരിക്കുകയാണ് ഈ പൂച്ച.
ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. റെയിൽവേ ജോലിക്കാരനായ മുനവർ ഷെയ്‌ക്കിന്റെ പേർഷ്യൻ വളർത്തുപൂച്ചകളാണ് ലിയോയും കോക്കോയും. ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് കോക്കോ ചത്തത്. മൃഗാശുപത്രിയിൽ ചികിത്സിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് മുനവർ പറഞ്ഞത്.
എന്നാൽ ഇതിന് പിന്നാലെ ലിയോയുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റങ്ങളാണ് വീട്ടുകാരെ ഞെട്ടിച്ചത്. അങ്ങനെ കോക്കോയുടെ കുഴിമാടത്തിൽ മണിക്കൂറുകളോളം ചെലവഴിക്കുന്ന ലിയോയുടെ ദൃശ്യങ്ങൾ വൈറലായി. വിവരം അറിഞ്ഞതോടെ ലിയോയെ കാണാൻ നാട്ടുകാരും വീട്ടിലേക്ക് എത്തി.
നാല് വർഷം മുൻപാണ് മുനവർ ഷെയ്‌ക്കിന് കൂട്ടുകാരനിൽ നിന്ന് സമ്മാനമായി ഈ പൂച്ചകളെ കിട്ടിയത്. പേർഷ്യൻ ഇനത്തിൽപ്പെട്ട് ഇവയ്‌ക്ക് പാവയുടെ പോലത്തെ മുഖമായിരുന്നു. ലിയോയക്ക് വെളുപ്പും കോക്കോയ്‌ക്ക് കറുപ്പ് നിറവുമായിരുന്നു.
എന്നാൽ രണ്ട് വർഷം മുൻപ് കോക്കോയെ കാണാതായിരുന്നു.ആരെങ്കിലും മോഷ്ടിച്ച് കൊണ്ടപോയതെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. പീന്നിട് ആറ് മാസങ്ങൾക്ക് മുൻപ് വൽസാദിലെ മറ്റൊരു കുടുംബത്തിൽ കോക്കോ ഉണ്ടെന്ന് വിവരം ലഭിച്ചത്തോടെ പോലീസിന്റെ സഹായത്തോടെ വീട്ടുകാർക്ക് തിരികെ കിട്ടി. അപ്പോഴേക്കും കോക്കോയ്‌ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ വന്നു തുടങ്ങിയിരുന്നു.
എന്നാൽ രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം കണ്ടിട്ടും സഹോദരങ്ങൾ തിരിച്ചറിഞ്ഞിരുന്നു. ഇത് വീട്ടുകാരെ അത്ഭുതപ്പെടുത്തി.
ലിയോയ്‌ക്ക് മരണത്തെ കുറിച്ചോ ശവസംസ്‌കാരത്തെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. എന്നാൽ കുറച്ച് മണിക്കൂറുകൾക്ക് ശേഷം ലിയോ കുഴിമാടത്തിൽ ചെന്ന് ഇരുന്നത് ഞെട്ടിച്ചുവെന്നാണ് വീട്ടുകാർ പറയുന്നത്.
Comments