കൊച്ചി: സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മോൻസൺ മാവുങ്കലിന്റെ മുൻ ഡ്രൈവർ അജിത് ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി ആവശ്യമായ സംരക്ഷണമൊരുക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് നിർദ്ദേശിച്ചു.
പോലീസ് പീഡിപ്പിക്കുന്നതായും സുരക്ഷ വേണമെന്നുമായിരുന്നു അജിത്തിന്റെ ആരോപണം. ഹർജിയിൽ ഡിജിപിയെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അജിത്തിന്റെ ആരോപണങ്ങൾ പോലീസ് ഗൗരവമായി പരിശോധിക്കണമെന്നും
ജീവന് സുരക്ഷ നൽകണമെന്നും കോടതി ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിക്കുകയായിരുന്നു.
പുരാവസ്തുക്കൾ കാണിച്ച് മോൻസൻ ആളുകളെ കബളിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ വാദിച്ചിരുന്നു. കസ്റ്റഡി കാലാവധി നീട്ടി വേണമെന്ന അപേക്ഷ പരിഗണിക്കവേയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ ഇല്ലാത്ത ആരോപണമാണെന്നും വീട്ടിൽ കുറച്ച് സാധനങ്ങൾ ഉണ്ടാക്കിവച്ചെന്നല്ലാതെ വിൽപ്പനയ്ക്ക് ശ്രമിച്ചിട്ടില്ലെന്നും മോൻസന്റെ അഭിഭിഷകൻ വാദിച്ചു. മോൻസൻ അറസ്റ്റിലായ സാഹചര്യത്തിൽ കേസിന്റെ ഗൗരവം വർധിച്ചതായി കോടതിയും ചൂണ്ടിക്കാട്ടി.
Comments