കാവരത്തി: ഒടുവിൽ ലക്ഷദ്വീപിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ഉയരുന്നു. നാളെ ഗാന്ധിജയന്തി ദിനത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രതിമ അനാച്ഛാദനം ചെയ്യും. ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം ഇന്ന് കൊച്ചിയിലെത്തും. മുൻപ് ഇവിടെ ഗാന്ധി പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അനിസ്ലാമികമെന്ന് ചുണ്ടിക്കാട്ടി ഒരുവിഭാഗം ആളുകൾ അത് എതിർക്കുകയായിരുന്നു.
ഗാന്ധി ജയന്തി ദിനമായ നാളെ വിപുലമായി പരിപാടികളാണ് ദ്വീപ് ഭരണകൂടം ഒരുക്കിയിരിക്കുന്നത്. മൂന്ന് ദിവസത്തെ ലോകാർപ്പൺ ഉത്സവത്തിന്റെ സമാപനം കൂടിയാണ് നാളെ. വിവിധ പരിപാടികളോടെയാണ് ഉത്സവം സംഘടിപ്പിച്ചിട്ടുള്ളതെന്ന് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ അറിയിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാനായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്താണ് എത്തുക. തുടർന്ന് ഉദ്യോഗസ്ഥർക്കൊപ്പം സ്വച്ഛ് ഭാരത് പരിപാടിയിൽ പങ്കെടുക്കുകയും ലക്ഷദ്വീപിലേക്ക് പുറപ്പെടുകയും ചെയ്യും.
2010ലാണ് രാജ്യം ഭരിച്ചിരുന്ന രണ്ടാം യുപിഎ സർക്കാർ ലക്ഷ്ദ്വീപിലെ കാവരത്തിൽ ഒരു ഗാന്ധി പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ ഗാന്ധി പ്രതിമ സ്ഥാപിച്ചാൽ പുഷ്പാർച്ചനയൊക്കെ നടത്തേണ്ടി വരും. അത് ഹൈന്ദവ ആചാരമാണന്ന് ചൂണ്ടിക്കാട്ടി ഗാന്ധി പ്രതിമ അവിടെ സ്ഥാപിക്കാൻ നാട്ടുകാർ അനുവദിച്ചിരുന്നില്ല. വലിയ പ്രതിഷേധമാണ് ഗാന്ധി പ്രതിമയെ ചൊല്ലി ലക്ഷദ്വീപിൽ നടന്നത്.
2010 സെപ്തംബറിൽ പ്രതിമ കവരത്തിയിൽ എത്തിച്ചെങ്കിലും അതിറക്കാൻ ലക്ഷദ്വീപിലെ ജനങ്ങൾ സമ്മതിച്ചില്ല. തൊട്ടടുത്ത ദിവസം തന്നെ പ്രതിമ കവരത്തിയിൽ നിന്ന് അതേ കപ്പലിൽ തിരിച്ച് കൊച്ചിയിലേക്ക് എത്തിയ്‌ക്കുകയായിരുന്നു. കൊച്ചിയിൽ അത് വന്നപ്പോൾ വിശ്വ ഹിന്ദു പരിഷത്ത് ഉൾപ്പെടെ സംഘടനകൾ പ്രതിഷേധിച്ചു. ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗം ആണെങ്കിൽ അവിടെ രാഷ്‌ട്ര പിതാവിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ അതേ പ്രതിമ വീണ്ടും കവരത്തിയിൽ എത്തിയ്‌ക്കുകായിരുന്നു.
ഒക്ടോബർ ഒന്നിന് കവരത്തിയിൽ എത്തിയ കപ്പലിൽ ആരും കാണാതെ പ്രതിമ ഒളിപ്പിച്ച് കൊണ്ടുപോയി അഡ്മിനിസ്‌ട്രേറ്ററുടെ വീട്ടിൽ ഒളിപ്പിച്ചു. ഗാന്ധി പ്രതിമ അഡ്മിനിസ്‌ട്രേറ്ററുടെ വീട്ടിൽ ഒളിപ്പിച്ച നിലയിലാണ് നിരവധി കാലം കിടന്നത്. 11 വർഷമായിട്ടും ലക്ഷദ്വീപിൽ എവിടെയും ആ ഗാന്ധി പ്രതിമ സ്ഥാപിക്കാനായിട്ടില്ലായിരുന്നു. ഈ പ്രതിഷേധങ്ങളെല്ലാം തള്ളിയാണ് കേന്ദ്രസർക്കാർ ലക്ഷദ്വീപില്ഡ നാളെ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്.
Comments