ശ്രീനഗർ: രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾ നടത്താനായി എത്തിച്ച വൻ ആയുധ ശേഖരം സുരക്ഷാ സേന പിടികൂടി. ജമ്മുകശ്മീർ കുൽഗാമിലുള്ള ഖാസിഗുണ്ടിലെ ചെക്ക് പോയിന്റിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്.സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി സുരക്ഷാ സേന അറിയിച്ചു
ഇന്ത്യൻ സൈന്യവും കുൽഗാം പോലീസും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടത്താനാണ് ഭീകരർ പദ്ധതിയിട്ടിരുന്നത്. ഭീകരിൽ നിന്ന് റൈഫിളുകൾ 4 ഗ്രനേഡുകൾ 4 ഡിറ്റണേറ്ററുകൾ 30 പിസ്റ്റൾ റൗണ്ടുകൾ ലഘുലേഖകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
ദിവസങ്ങൾക്ക് മുൻപ് കശ്മീരിൽ നിന്ന് വൻ ആയുധശേഖരവും ലഹരി വസ്തുക്കളും ബിഎസ്എഫ് കണ്ടെടുത്തിരുന്നു.ജമ്മു കശ്മീരിലെ അതിർത്തിയിലായിരുന്നു സംഭവം.അതിർത്തിയിലെ അഖ്‌നൂർ സെക്ടറിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആയുധശേഖരം കണ്ടത്. ഇതിനൊപ്പം ലഹരിവസ്തുക്കളും, ഇന്ത്യയിൽ നിരോധിച്ച ആയിരം രൂപയുടെ നോട്ടുകളും കണ്ടെടുത്തു. ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇവയെല്ലാമെന്ന് ബിഎസ്എഫ് വ്യക്തമാക്കി. നാല് പിസ്റ്റലുകൾ, എട്ട് മാഗസിനുകൾ, 100 ബുള്ളറ്റുകൾ, ഒരു കിലോ ലഹരിമരുന്ന്, 2,75,000 രൂപയുടെ വിദേശ നോട്ടുകൾ എന്നിവയാണ് ബാഗിൽ ഉണ്ടായിരുന്നത്.
Comments