പട്‌ന: കനയ്യകുമാർ കോൺഗ്രസിൽ ചേർന്നതിനെ പരിഹസിച്ച് ബീഹാറിലെ സഖ്യകക്ഷിയായ ആർജെഡി. പാർട്ടി നേതാവ് ശിവാനന്ദ് തിവാരിയാണ് കനയയ്യുടെ കോൺഗ്രസ് പ്രവേശനത്തിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
2019 ലോകസഭാ തെരഞ്ഞെടുപ്പിൽ ബെഗുസരായി മണ്ഡലത്തിൽ നിന്ന് കനയകുമാർ ആർജെഡി സ്ഥാനാർഥി തൻവീർ ഹുസൈനെതിരെ മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിയായ ബിജെപി നേതാവ് ഗിരിരാജ് സിങാണ് വിജയിച്ചത്. ആർജെഡി സ്ഥാനാർത്ഥി രണ്ടും കനയ്യകുമാർ മൂന്നാം സ്ഥാനത്തായിരുന്നു.
ആർജെഡിയുടെ ആവശ്യം നിരസിച്ച് കനയ്യ മത്സരിച്ചത് പാർട്ടയ്‌ക്ക് കടുത്ത നീരസം ഉണ്ടാക്കിയിരുന്നു. കനയ്യ മറ്റൊരു സിദ്ധുവാണെന്നും അയാൾ കോൺഗ്രസിന് ഭാവിയിൽ ബാധ്യതയാകുമെന്നാണ് ശിവാനന്ദ് തിവാരിയുടെ പ്രതികരണം. പഞ്ചാബിൽ നവ്‌ജ്യോത് സിങ് സിദ്ധു കോൺഗ്രസിലെത്തി പാർട്ടിയിലുണ്ടാക്കിയ അഭ്യന്തര കലഹത്തെ പരാമർശിച്ചാണ് ആർജെഡിയുടെ പരിഹാസം.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ആർജെഡിക്കതിരെ മത്സരിച്ച കനയ്യ മതേതര വോട്ടിൽ വിളളൽ ഉണ്ടാക്കിയെന്ന് ആണ് തിവാരിയുടെ വിമർശനം. അതു വഴി ബിജെപിയുടെ വിജയം ഉറപ്പാക്കിയെന്നും അദ്ദേഹം ആരോപിച്ചു. സിപിഐ ദേശീയ നിർവാഹകസമിതി അംഗമായ കനയ്യ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയാണ് കോൺഗ്രസിൽ ചേർന്നത്. ഭാവിയിൽ ബീഹാർ മുഖ്യമന്ത്രി ആക്കാമെന്ന് വാഗ്ദാനം ചെയ്താണ് രാഹുൽ കോൺഗ്രസിലേക്ക് കനയ്യയെ ചേർത്തത്.
Comments