കൊച്ചി: ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചതിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് സിനിമാ പ്രവർത്തക ഐഷ സുൽത്താന ഇട്ട ഫേയസ് ബുക്ക് പോസ്റ്റിൽ മറുപടിയുമായി മലയാളികൾ. ദ്വീപുകാർക്ക് ഗാന്ധിയോടും അദ്ദേഹത്തിന്റെ അഹിംസാ സിദ്ധാന്തത്തോടും എന്നും ആഭിമുഖ്യമണെന്ന് പറഞ്ഞ് തുടങ്ങുന്ന ഐഷയുടെ പോസ്റ്റു താഴെയാണ് കമന്റുകൾ നിറഞ്ഞത്. സിനിമാ പ്രവർത്തകയുടെ പോസ്റ്റിന് താഴെ പ്രതികരണമായി കമന്റുകൾ നിറയുകയാണ്.
ഐഷ അടക്കമുള്ളർക്ക് ഇത്രത്തോളം ഗാന്ധി സ്‌നേഹമുണ്ടായിട്ടാണോ 75 വർഷത്തോളം ഗാന്ധി പ്രതിമയെ മുലക്കിരുത്തിയത്? എല്ലാവരും ഐഷയെ പോലെ വിഡ്ഢികളാണന്ന് ധരിക്കരുത്. , ഐഷക്ക് അറിയാത്ത ചരിത്രവുമുണ്ട് എല്ലാം അറിയാം എന്ന വിഡ്ഢിത്തം ആദ്യം നിർത്തു എന്നായിരുന്നു ഒരു കമന്റ്. ‘ താണ്ഡവമാടാൻ താലിബാൻ ഭരിക്കുന്ന അഫ്ഗാനിൽ പൊക്കോ….ഇത് നരേന്ദ്ര മോദി ഭരിക്കുന്ന ഭാരതം ആണെന്ന് ചില കമന്റുകൾ. ഗാന്ധിയുടെ ഫോട്ടോയെടുക്കാൻ ഇനി കൊച്ചിയിലേയ്‌ക്ക് വരേണ്ടിവരില്ലല്ലോ ? ദ്വീപിൽ തന്നെ സൗകര്യം ആയല്ലൊ എന്നായിരുന്ന മറ്റൊരു പരിഹാസം. മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാൻ തയ്യാറായ കേന്ദ്ര സർക്കാറിനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളും പേജിൽ നിറയുകയാണ്.
2010 ൽ യുപിഎ സർക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ ലക്ഷദ്വീപിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. പ്രതിമ നിർമ്മിച്ച് അയയ്‌ക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതിമ ലക്ഷദ്വീപിൽ ഇറക്കാൻ ഒരു വിഭാഗം സമ്മതിച്ചില്ല. മതപരമായ കാരണങ്ങളായിരുന്നു പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഉയർത്തിയത്. ഇതെല്ലാം തള്ളിക്കളഞ്ഞാണ് ലക്ഷദ്വീപിലെ ജനങ്ങളുടെ പിന്തുണയോടെ കേന്ദ്രസർക്കാർ, ഗാന്ധിജിയുടെ പ്രതിമ കവരത്തിയിൽ സ്ഥാപിച്ചത്. ലക്ഷദ്വീപിലെത്തിയ പ്രതിരോധമന്ത്രിയെ ദേശീയപതാകയേന്തി ഭാരതമാതാവിന് ജയ് വിളിച്ചു കൊണ്ടാണ് കുട്ടികളും അമ്മമാരും സ്വീകരിച്ചത്.
തങ്ങളുടെ നാടിന്റെ തനതായ കലാരൂപങ്ങൾ കൊണ്ട് അദ്ദേഹത്തിന് സ്വാഗതമരുളി. കേന്ദ്രം ബയോവെപ്പൺ ഉപയോഗിക്കുകയാണെന്ന് ആരോപിച്ചവർക്ക് ആ നാടുതന്നെ ചുട്ട മറുപടി കൊടുത്തു. ഭീകരവാദവും വിഘടനവാദവും കൊണ്ട് ലക്ഷദ്വീപിൽ കടന്നു കയറാൻ ശ്രമിക്കുന്നവരെ ജനങ്ങൾ കരുത്തോടെ നേരിട്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൂണ്ടിക്കാട്ടി. ലക്ഷദ്വീപ് കാരുടെ ദേശസ്‌നേഹം സംശയാതീതമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെ ചെറുത്ത ദ്വീപ് നിവാസികളെ അഭിനന്ദിക്കാനും പ്രതിരോധമന്ത്രി മറന്നില്ല.
Comments