ന്യൂഡൽഹി: പ്രതിരോധമേഖലയിൽ കൂടുതൽ കവചം തീർക്കാൻ രാജ്യത്തെ പെൺകുട്ടികളും ഒരുങ്ങുന്നു.പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈനിക കോളേജുകളിലേക്ക് പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചു.
ഇത് പ്രകാരം അടുത്ത വർഷം നടക്കാനിരിക്കുന്ന അഖിലേന്ത്യ പ്രവേശന പരീക്ഷയിൽ പെൺകുട്ടികൾക്കും അവസരം ലഭിക്കും. ആദ്യ ഘട്ടത്തിൽ രാജ്യത്തെ ശരാശരി 25 കുട്ടികൾക്ക് വരെ ആദ്യ വർഷം പ്രവേശനം ലഭിക്കും. പിന്നീടുള്ള ഓരോ ആറുമാസത്തിലും അഞ്ച് പെൺകുട്ടികളെ ഉൾപ്പെടുത്തി ശേഷി വർദ്ധിപ്പിക്കും. 250ൽ നിന്ന് 300 ആയിട്ടാണ് ആദ്യ ഘട്ടത്തിൽ ശേഷി ഉയർത്തുക.രണ്ടാം ഘട്ടത്തിൽ ഓരോ ആറുമാസത്തിലും 10 പെൺകുട്ടികളെ ഉൾപ്പെടുത്തി ശേഷി 300ൽ നിന്ന് 350 ആക്കും.രണ്ട് ഘട്ടത്തിന് ശേഷം സൈനിക കോളേജിൽ 20 ആൺകുട്ടികളും 100 പെൺകുട്ടികളും പഠിക്കുമെന്നാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്.
ഇതിന് മുൻപ് ചരിത്രത്തിൽ ആദ്യമായി പെൺകുട്ടികൾക്ക് നാഷണൽ ഡിഫെൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും പ്രവേശനം അനുവദിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക കോളേജിലേക്കും പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
Comments